Thursday, August 1, 2013

സോളാർ കേയ്സും സമാര്ത്ത വിചാരവും

അറുപതോളം ദിവസമായി കേരളത്തിലെ പ്രധാന വാര്ത്ത സോളാർ തട്ടിപ്പ് സംബാന്ധിച്ചുള്ളതാണ്.ഇത്രയേറെ ദിവസം ഒരു വാര്ത്ത പ്രധാനതലക്കെട്ടായി നില്ക്കുന്നത് വളരെ അസാധാരണമാണ് .മുഖ്യ മന്ത്രിയും മറ്റു അനേകം മന്ത്രിമാരും സംശയത്തിന്റെ നിഴലിൽ വന്നതാണ് ഈ കെയ്സ് വാർത്താ പ്രാധാന്യം കൈവരീച്ചതി ന്റെ കാരണം .ഉന്നതങ്ങളിൽ ആര്ക്കെല്ലാം ഈ തട്ടിപ്പിലും അതുമായി ബന്ധപ്പെട്ട സന്മാര്ഗ വിരുദ്ധ ബന്ധങ്ങളിലും പങ്കുണ്ട് എന്നത് ഇപ്പോഴും വ്യക്തമല്ല.എപ്പോഴെങ്കിലും സാമാന്യം വ്യക്തതയോടെ പൊതു സമൂഹത്തിനു ലഭ്യമാകും എന്ന് പ്രതീ ക്ഷിക്കാനുമില്ല ജനം ഇപ്പോൾ തന്നെ പുതിയ് വാർത്തകൾക്കായി   ദാഹിച്ചു തുടങ്ങി. രേടിങ്ങുകൾ ഇടിയുമ്പോൾ ചാനലുകൾ കൂടുതൽ എരിവും പുളിയുമുള്ള വാർത്തകൾ കൊണ്ടുവരും അതോടെ സോളാർ വിവാദവും അതിലെ കഥാ പാത്രങ്ങളും വിസ്മ്രുതിയിലാാകും .

ഈ ലേഖനത്തിന്റെ ചിന്താവിഷ യം മ്റ്റൊന്നാണ് .പത്തൊന്പതാം നൂറ്റാണ്ടിൽ തൃശൂർ ജല്ല എന്ന് ഇപ്പോൾ വ്യവഹരിക്കുന്ന പ്രദേശത്ത് കുറിയിടത് മന എന്ന നമ്പൂതിരി ഇല്ലത്തെ താത്രിക്കുട്ടി അന്തർജ്ജനം അനുഭവിച്ച സ്മാർത്ത വിചാരം എന്ന ദുര്യോഗ്തെപ്പറ്റി .അതും ഇന്ന് മാധ്യമങ്ങൾ നടത്തുന്ന സമാന വിചാരനയെപറ്റി ആണ് ഈ ഈലേഖനം .

ചരിത്രാതീത കാലം മുതൽ ഇരുപതാം നൂറ്റാണ്ട് വരെ നമ്പുതിരി സമൂഹത്തിൽ  നിലനിന്നിരുന്ന ഒരു ആചാരമാണ് സ്മാര്തവിചാരം .വിവാഹേതര ലൈംഗിക ബന്ധത്തിൽ എര്പ്പെട്ടു എന്ന് ആരോപിക്കപ്പെട്ട  നമ്പുതിരി സമുദായത്തിലെ സ്ത്രീകൾ ആ സമുദായത്തിലെ വേദ പണ്ഡിതർ ഉൾപ്പെടുന്ന  ഒരു സമിതിയുടെ മുന്നിൽ  ഹാജരവുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നതിനെ ആണ് സ്മാര്ത വിചാരം എന്ന് വിവക്ഷിക്കപ്പെട്ടിരുന്നത് .

കുറിയിടത് താത്രി എന്ന അന്തർജനം ഇത്തരം ഒരു വിചാരണക്ക് വിധേയായി. .അറുപതിൽ  അധികം പുരുഷന്മാരുടെ പേരുകളാണ് അവർ വെളിപ്പെടുത്തിയത്. അവരിൽ ഒരാൾ  ജഡ്ജി ഗോപാല മേനോൻ  എന്ന വ്യക്തി ആയിരുന്നു .പ്രശസ്ത തമിഴ് നടനും തമിഴ്നാട് മുഖ്യ മന്ത്രിയും ആയിരുന്ന എം ജി രാമചന്ദ്രൻ ഇദ്ദേഹത്തിന്റെ പുത്രനാണ് .പടിയടച്ചു പിണ്ഡം വച്ചു ഇല്ലത്ത് നിന്നും പുറത്താക്കപ്പെട്ട താത്രിക്കുട്ടിയെ അതിനു ശേഷം വിവാഹം കഴിച്ചു സംരക്ഷിച്ചത് ഒരു ആൻഗ്ലോ  ഇന്ത്യൻ റെയിൽവേ എൻജിൻ ഡ്രൈവർ ആയിരുന്നു . ആ വിവാഹ ബന്ധത്തിലെ മൂന്നാം തല്മുരക്കാരി ആണ് സിനിമാ നടി ഷീല .

സോളാർ തട്ടിപ്പുകാരി സരിത പേരുകൾ വെളിപ്പെടുത്തും എന്ന് മാധ്യമങ്ങൾ പ്രചരിപ്പിചെങ്കിലും  അവർ അവരെയെല്ലാം നിരാശപ്പെടുത്തി .തങ്ങളുടെ പേര് സ്മാർതവിചാരതിൽ വരും എന്ന് ഭയപ്പെട്ടവർ പല നാളുകൾക്കു ശേഷം ഒന്ന് സമാധാനമായി ഉറങ്ങി .എങ്കിലും സരിതയുടെ കയ്യിൽ  ബോംബുകൾ പലതും ഉണ്ടെന്നാണ് കിംവദന്തി . ഉചിതമായ സമയത്ത് അവയുടെ സഹായത്തോടെ നൂലാമാലകളിൽ നിന്നും രക്ഷപെടാം എന്നും അവർ കണക്കു കൂട്ടുന്നുണ്ടാവം

താത്രിക്കുട്ടി  അന്തര്ജനതിന്റെ സ്മാര്ത്തവിചാരത്തിന്റെ  ഒരു ആന്റി ക്ലൈമക്സ് കൂടി പറഞ്ഞാലേ അതിന്റെ സ്വാരസ്യം പൂർണമാകയുള്ളൂ .അവസാനത്തെ പേര് താത്രിക്കുട്ടി വെളിപ്പെടുത്താൻ ഭാവിച്ചപ്പോൾ  ആചാര്യൻ നടപടികൾ നിരത്തിവച്ച്.സമയം അവസാനിച്ചു എന്ന ന്യായത്തിൽ .താത്രിക്കുട്ടിക്കു പറയുവാനുണ്ടായിരുന്നത് ആചാര്യന്റെയോ അദ്ദേഹത്തിന് വളരെ വേണ്ടപ്പെട്ട ആരുടെയോ പേരായിരുന്നു എന്ന് അക്കാലത്ത് കിംവദന്തി  ഉണ്ടായിരുന്നത്രേ.  ജഡ്ജി ഗോപാലമേനോൻ ഉൾപ്പടെ അരുപതിലെരെപ്പേർ നാടുകടത്തൽ പോലെയുള്ള പല കഠിന  ശിക്ഷക്ൾക്കും വിധേയരായി.താത്രിക്കുട്ടി പടിയടച്ചു പിണ്ഡം വൈക്കപ്പെട്ടു. ആചാര്യൻ തന്റെ ഉത്തുന്ഗ പദവിയിൽ തുടര്ന്നും വിരാജിച്ചു .ഒരു പക്ഷെ മറ്റനേകം സ്മാര്തവിചാരങ്ങൾക്ക് ആചാര്യ സ്ഥാനം വഹിച്ചുകൊണ്ട്

ചരിത്രം ആവര്തിക്കപ്പെടുന്നു ഒരിക്കൽ യഥാർത്ഥമായും പിന്നെ പൊറാട്ട് നാടകമായും






 

Monday, May 27, 2013

കേരള ചാണക്യൻ ഉമ്മൻ ചാണ്ടി

രാഷ്ട്രിയ നേതാക്കൾക്കും സാഹിത്യ കാരന്മാര്ക്കും  പൊതു സമുഹം ചില അപരനാമങ്ങൾ നല്കാറുണ്ട് . കേരള കീസിങ്ങെർ എന്ന് ബേബി ജോണിനും ലീഡർ എന്ന് കെ.കരുണാകരനും കേരള പാണിനി എന്ന്  എ  ആർ  രാജ  രാജ  വർമക്കും  നല്കപ്പെട്ടിരുന്ന പേരുകൾ  ഉദാഹരണം . കേരള ചാണക്യൻ എന്ന പേരിനു ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാവ് അർഹാനനെങ്കിൽ അത് നിസ്സംശയം ഓ സി എന്ന് അനുയായികൾ വിളിക്കുന്ന ഉമ്മൻ ചാണ്ടി ആണെന്നും അദ്ദേഹം മാത്രമാണെന്നും സംശയ ലെശമന്യേ പറയാം

ഒറിജിനൽ ചാണക്യനെ  പോലെ  തന്നെ  ആദ്യകാലം ആന്റണി എന്ന പുണ്യാള  പരിവേഷമുള്ള  നേതാവിന്റെ പിന്നിൽ നിന്നായിരുന്നു . ഇത്  ഇരുവര്ക്കും  പ്രയോജനമുള്ള  കളി ആയിരുന്നു . ആന്റണിക്ക്  അണികളുടെ മുന്നിൽ    പുണ്യാള  പ്രതിഛ യ  നിലനിര്തുവാനും     ഓ സി ക്ക് അണികളിൽ  പിടി  മുറുക്കുവാനും  . മുന്നില് നിർ ത്തുവാൻ ഒരു പുണ്യാളനും  പിന്നിൽ  കളിക്കുവാൻ ഒരു ചാണക്യനും എന്ന  മാരകമായ  രാസക്കുട്ടിനു മുന്നില്  കരുണാകരൻ എന്ന ഭീഷ്മാചാര്യന് പോലും വിജയം വരിക്കനായില്ല . പാര്ട്ടി  വിട്ടു ഇടതു പാളയത്തിൽ  കയറിക്കൂടി  കഴിഞ്ഞു അവിടെ നിന്നും തിരിച്ചു  കയറുവാൻ  ഈ നര-നാരായണ കൂട്ടുകെട്ടിന് കഴിഞ്ഞത്  കരുണാകരന്റെ  തടയിടൽ  ശ്രമത്തെ  മറികടന്നു  തന്നെ  ആയിരുന്നു . പത്ര  രംഗത്തെ  അതികായന്മാരുടെ  പിന്തുണ നര-നാരയണന്മാര്ക്ക് എക്കാലവും നിർലോ പമായി  ഉണ്ടായിരുന്നു

കരുണാകരൻ എന്ന തന്ത്രന്ജനെ വീഴ്ത്തുവാൻ  അദ്ദേഹത്തിന്റെ  പുത്ര  വാത്സല്യം എന്ന ദൌര്ബല്യം  ഉപയോഗിച്ച് അണികളിൽ നിന്നും അകറ്റിയത്  ഒറിജിനൽ ചാണ ക്യനെയും  വെല്ലുന്ന തന്ത്രമായിരുന്നു . മുരളിക്ക് ആദ്യമായി പർലമെന്റിലെക്കു മത്സരിക്കുവാൻ  സീറ്റു നല്കിയത് ആന്റണി നിർദേശിച്ച  പ്രകാരമായിരുന്നു . നിര്ണായക യോഗത്തിന്റെ കൃത്യ സമയത്ത്  കരുണാകരന് മൂത്ര ശങ്ക വരികയും ചെയ്തു !!!!! ഒരു പ്രമുഖ നേതാവിന്റെ അസമയത്തെ  മൂത്ര ശങ്കക്കും രാജ്യം എന്ത് വലിയ വില നല്കേണ്ടി വന്നു എന്നത് സമീപ കാല ചരിത്രം .എത്ര സുന്ദരമായാണ് നര നാരയണന്മാർ  കരുണാകരനെ വാരിക്കുഴിയിൽ വീഴ്ത്തിയത് ! മുരളിയെ മുൻ നിരയിൽ കൊണ്ട് വരിക വഴി കരുണാകരനും ഒന്നിച്ചു ഒരിലയിൽ നിന്നും ഇഡ്ഡലി തിന്നാനും മാത്രം അടുപ്പമുണ്ടായിരുന്ന ചെന്നിത്തലയെയും മറ്റും  ഭാവി രാഷ്ട്രീയ സാധ്യതകൾ നഷ്ടപ്പെടുന്ന ഭീതി സൃഷ്ടിച്ചു ലീഡറോ ട്  അകറ്റി ദുര്ബലനാക്കി , പിൽക്കാലത്ത് കരുണാകരന്  പാര്ടിക്കു പുറത്തു പോകേണ്ട അവസ്ഥ ഉണ്ടാക്കി . ഇടതു പക്ഷം കയ്യോഴിഞ്ഞതോടെ നിരാലംബനായ  കരുണാകരനെ മുരളിയിൽ  നിന്ന് പോലും അകറ്റി  പർട്ടിക്കുള്ളിൽ  ഒരു സട  കൊഴിഞ്ഞ സിംഹമായി  ഇരുത്തിയ   കളി ഒറിജിനൽ  ചാണക്യൻ പോലും  ശിഷ്യപ്പെടെണ്ട  തന്ത്രം   ആയിരുന്നു

ഒറിജിനൽ ചാണക്യൻ എന്നും തന്റെ രാജാവിനോട്  വിധേയത്വം പുലര്തിയിരുന്നു . എന്നാൽ അഭിനവ ചാണക്യൻ  ത ന്നെ  താനാക്കിയ  ആന്റണിയെ  അവസരമൊത്തു  കിട്ടിയപ്പോൾ  കാലു  വാരി . എങ്ങിനെ  വീണാലും  നാല്  കാലിൽ  നില്ക്കുന്ന  മാര്ജ്ജാര  വിദ്യ  തനിക്കു  വഴങ്ങും  എന്ന്  പുണ്യാളൻ  തെളിയിച്ചു  . ഉർവശി  ശാപം  ഉപകാരം  എന്ന  നിലയിൽ  പ്രധാന മന്ത്രി  പദം  ഇന്ന്  ആന്റണിക്ക്  കയ്യെത്തും  ദൂരത്താണ് . ആ ഉന്നത  പദവിയിലിരുന്നു  കണക്കു തീര്ക്കാൻ  അവസരങ്ങൾ  പലതുണ്ടെങ്കിലും  പുണ്യാളൻ  സ്വതസിദ്ധമായ  മെല്ലെപ്പോക്ക് തുടരുന്നു - പറ്റിയ അവസരം കാത്തു

ഓ സി ക്ക് അതിനെക്കാൾ വലിയ ഭീഷണി രമേശ്‌ ചെന്നിത്തല എന്ന താരതമ്യേന ചെറുപ്പക്കാരനായ  കെ പി സി സി പ്രസിഡന്റ്‌  എന്ന രൂപത്തിലാണ്  അവതരിച്ചത് . വളരെ ചെറു പ്രായത്തിൽ പാര്ടിയുടെ അധികാര ഘടനയിൽ തികഞ്ഞ മെയ് വഴക്കത്തോടെ പിടിച്ചു കയറിയ  ആ കരുണാകര ശിഷ്യൻ ഓ സി ക്ക് ഒരു ഭീഷണി തന്നെ ആയിരുന്നു . ഏതു സമയത്തും കൊണ്ഗ്രസ്സിനുള്ളിൽ ഉയരാവുന്ന നേതൃ മാറ്റം എന്ന മുറവിളി  ചെന്നിത്തലയുടെ പടി യെറ്റതിലാവും അവസാനിക്കുക എന്ന രാഷ്ട്രിയ ബാലപാഠം  ചാണക്യനെ ആര്ക്കും പഠിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല . സാധാരണ പ്രദേശ്‌ കൊണ്ഗ്രെസ്സ് അധ്യക്ഷന്മാർ ഡൽഹിയിലേക്കു വണ്ടികയരുമ്പോൾ  രമേശ്‌ തിരുവനന്തപുരം ടിക്കറ്റ്‌ എടുത്തത്‌ വ്യക്തമായ കണക്കു കൂട്ടലിലൂടെ തന്നെ ആയിരുന്നു . മദാമ്മ ഗാന്ധി എന്ന  ചക്രവർത്തിനി രാജ്യഭാരം പടി പടി ആയി യുവരാജാവായ അമുൽ ബേബിക്ക് കൈമാറുമ്പോൾ , യുവരാജാവിന് അത്രയൊന്നും അഭിമതനല്ലാത്ത ഓ സി യുടെ പടിയിറക്കം  ഒരു തികഞ്ഞ സാധ്യതയായി നിലനിൽക്കുന്നുണ്ടായിരുന്നു . നിയമ സഭയിലെ നേരിയ ഭുരിപക്ഷം,ലീഗിന്റെ ആർത്തി പൂണ്ട അധികാര ദുർവിനിയോഗം  ഹൈന്ദവ സാമുദായിക സംഘടനകളുടെ പ്രതിഷേധം , ഇവയെല്ലാം രമേഷിന് വേണ്ടി മുഴങ്ങുന്ന മണികളാ യിരുന്നു

പക്ഷെ ചാണക്യൻ ഇവയെല്ലാം തരണം ചെയ്തു . കെ പി സി സി പ്രസിഡന്റും മുഖ്യ മന്ത്രിയും ഇരു  മെയ്യാണെങ്കിലും  ഒരു കരളാണ് എന്ന് തോന്നൽ  ഉളവാക്കുന്ന രീതിയിൽ രമേഷിനെ സുഖിപ്പിച്ചു നിർത്തുകയായിരുന്നു ആദ്യ പടി . അതോടൊപ്പം പാർടിയിൽ പിടിമുറുക്കുകയും  അചിരേണ രമേഷിനെ നിഷ്പ്രഭാനാക്കുകയും ചെയ്യുക എന്ന  തന്ത്രം  കരുണാകര പാദത്തിൽ രാഷ്ട്രിയം പഠിച്ച രമേഷിന് മനസിലാകാൻ വലിയ താമസമുണ്ടായില്ല .ചിന്നി ചിതറി കിടന്ന  പഴയ ഐ ഗ്രൂപ്പ് കാരെ കേരളത്തിന്റെ തലങ്ങും വിലങ്ങും നടന്നു സംഘടിപ്പിക്കയും കേരള യാത്രയിലൂടെ അത് അരക്കിട്ടുറപ്പിക്കയും  ചെയ്ക എന്ന തന്ത്രം ഏതാണ്ട് വിജയം കാണുകയും ചെയ്ത ഘട്ടത്തിലാണ് ചാണക്യന്റെ  മാസ്ടെർ  പീസ്‌ കളി വന്നത് . ഡെപ്യുട്ടി മുഖ്യമന്ത്രി പദവും  അഭ്യന്തര മന്ത്രി പദവും താലത്തിൽ വച്ച് നീട്ടിയാൽ അത് നിരസിക്കുവാൻ കൊച്ചു രമേശ്‌ രാഷ്ട്രിയ സന്യാസി ഒന്നും അല്ലല്ലോ . ഒടുവിൽ  കേരള യാത്രയുടെ ആഘോഷ പൂർവമായ സമാപനവും ഡെപ്യുട്ടി മുഖ്യൻ +അഭ്യന്തര മന്ത്രിയുടെ പടിയേറ്റവും സ്വപ്നം കണ്ട് അനന്തപുരിയിലെതിയ് രമേശ്‌ എന്ത് ഡെപ്യുട്ടി എന്ത് അഭ്യന്തരം എന്ന ചോദ്യമുയർത്തിയ  ചാണക്യന് മുന്നില് പകച്ചു പോയി . കോണ്ഗ്രസ്സിന്റെ ഗ്ലാമർ താരം ഒരു ദിവസം കൊണ്ട് തികഞ്ഞ അധികാര മോഹിയായി . ഇന്യും രമേഷിനെ കാത്തിരിക്കുന്നത് ഏതെങ്കിലും ചെറുകിട വകുപ്പിന്റെ അപ്രസക്തനായ മന്ത്രി പദമാണ്

ചുരുങ്ങിയ പക്ഷം പരലമേന്ന്റ്റ്  തിരഞ്ഞെടുപ്പ് വരെ ചാണക്യൻ ചിരിച്ചുകൊണ്ടേ ഇരിക്കും .


 

Sunday, April 21, 2013

മത സംഘടനകളും രാഷ്ട്രിയ പാർട്ടികളും _Part II

കേരള രാഷ്ട്രിയത്തിൽ സമീപ കാലത്തായി മത സംഘടനകൾ അമിതമായ സ്വാധീനം ചെലുത്തുവാൻ തുടങ്ങിയിട്ടുണ്ട് . തങ്ങളുടെ സമുദായത്തിലെ ജനങ്ങളെ പൊതുവായി ബാധിക്കുന്ന രാഷ്ട്രിയ വിഷയങ്ങളിൽ മത സംഘടനകൾ ഇടപെടൽ നടത്തുവാൻ ചുമതല ഉള്ളവരാണ് . സംവരണം ,വിദ്യാഭ്യാസ ആനുകുല്യങ്ങൾ , മുതലായി സമുദായത്തിലെ  അംഗങ്ങള്ക്ക് ലഭിക്കെണ്ടവ സർകാരിൽ നിന്നും നേടിയെടുക്കുവാൻ സമുദായ നേതൃത്വങ്ങൾക്ക്‌  ചുമതലയുണ്ട്. അതിനാവശ്യമായ നടപടികളും അഭിപ്രായ  സ്വാധിനിക്കലും  ഈ ലക്‌ഷ്യം നേടുവാൻ ആവശ്യമാണ്‌ .

എന്നാൽ  ഇന്ന് സമുദായ സംഘടനകൾ  ഇതിനെല്ലാം അപ്പുറത്തേക്ക്  നീങ്ങിയിരിക്കുന്നു . യു ഡി എഫ് ഭരണത്തിൽ വരുമ്പോൾ സമുദായ
സംഘടനകളുടെ  താല്പര്യം കൂടി പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കറുള്ളത് . വവിധ സമുദായത്തിലുള്ളവർ മന്ത്രിസഭയിലുണ്ടാകേണ്ടത് ഒരു ജനാധിപത്യ സംവിധാനത്തിൽ അനിവാര്യമാണ് . എല്ലാ ജനവിഭാഗങ്ങൾക്കും  തങ്ങൾ  ഭരണത്തിൽ  പങ്കാളികളാനെന്നു തോന്നുവാൻ ഇത് ആവശ്യമാണ്‌ .  അങ്ങിനെയുള്ള  ചില വിശ്വാസങ്ങൾ  ആണല്ലോ  ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനം . എന്നാൽ അപ്രകാരമുള്ള പ്രാതിനിധ്യങ്ങൾ  കൊടുക്കുമ്പോൾ  തന്നെ  ആരെയൊക്കെ മന്ത്രിമാരാക്കണം എന്ന് തീരുമാനിക്കുന്നതിൽ നിന്നും സമുദായ സംഘടനകൾ  വിട്ടു നിൽക്കേണ്ടതാണ് . എന്നാൽ ഇപ്പോൾ  മന്ത്രിസ്ഥാന കാംക്ഷികൾ സമുദായ നേതാക്കളുടെ  പടിവാതിലുകളിൽ  കാത്തു നില്ക്കുന്ന ദയനീയ കാഴ്ചകളാണ് നിത്യേന കാണുന്നത് .  നല്ല വകുപ്പുകൾ കിട്ടുവാനും  കിട്ടിയ വകുപ്പ് പോകാതിരിക്കുവാനും മന്ത്രി സ്ഥാനം മോഹിക്കുന്നവരും  സ്ഥാനതുള്ളവരും  സമുദായ നേതാക്കളുടെ സഹായം തേടുന്ന അവസ്ഥ  ജനാധിപത്യത്തിനു  അപമാനകരമാണ് . എൻ എസ എസ് ആസ്ഥാനത് , കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന് മുൻപേ  കൊണ്ഗ്രെസ്സ്  ഹൈകമാന്ഡ്  പ്രതിനിധി വന്നു രമേശ്‌ ചെന്നിത്തലക്ക് താക്കോൽ സ്ഥാനം വാഗ്ദാനം ചെയ്തു  എന്ന വാര്ത്ത ശരിയാണ് എന്ന് ന്യായമായും  വിശ്വസിക്കുവനുള്ള  വിവരങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട് .

മന്നത്ത്  പദ്മനാഭാൻ മരിച്ചപ്പോൾ പോലും എൻ  എസ്  എസ്  ആസ്ഥാനത്  പോയി  ആദരാഞ്ജലി  അർപ്പിക്കാൻ  കൂട്ടാക്കാഞ്ഞ  ഇടതു പക്ഷം  ഇപ്പോൾ തിരഞ്ഞെടുപ്പ് വേളകളിൽ  അവിടേക്ക് സന്ദർശനങ്ങൾ നടത്തുന്നത് പതിവാക്കിയിരിക്കുന്നു . മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കുന്നതിൽ  എൻ  എസ എസ്  അഭിപ്രായം പറയുവാൻ ഇടതുപക്ഷത്തെ സമീപിക്കാത്തത്  അത് ഒരു വൃഥാ വ്യായാമം ആയിത്തീരും എന്ന  തിരിച്ചറിവ്  മൂലമാണ് . അത്രയും നന്ന് .  പക്ഷേ എൻ എസ എസിന് ,ദേവസ്വം ബോർഡിലും മറ്റും ഇടതു പക്ഷവും പരിഗണന നല്കാറുണ്ട് എന്നത് സത്യമായി നില നില്ക്കുന്നു .

സമീപ കാലത്ത് എൻ  എസ്  എസ് നടത്തിയ ചില പരസ്യ പ്രസ്താവനകളും  അവ  ഉയര്ത്തിയ  വിവാദങ്ങളും മൂലം  ഈ വിഷയം സംബന്ധിച്ച
 ചർച്ചകളിൽ  അവര്ക്ക് കൂടുതൽ ന്യൂസ്‌ സ്പെയ്സ് ലഭിച്ചു  എങ്കിലും ഇതര  മത സംഘടനകളും  രാഷ്ട്രിയ വിലപേശൽ നടത്തുന്നതിൽ മോശക്കാരല്ല  . കത്തോലിക്കാ  സഭാ  വിഭാഗങ്ങളും  എസ്  എൻ ഡി  പി,യകൊബായ സഭ എന്നിവരെല്ലാം തരം പോലെ  രാഷ്ട്രിയ കൂട്ട് കെട്ടുകൾ ഉണ്ടാക്കുകയും പകരം തങ്ങളുടെ  സഹായത്തിനുള്ള  വില വാങ്ങുകയും ചെയ്യുന്നു എന്നതും രഹസ്യമല്ല . മുന് കാലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അനുമതി  വാങ്ങുക മുതലായവയിൽ ഒതുങ്ങി നിന്നെങ്കിൽ ഇന്ന് ജില്ലാ കലക്ടർ മാരുടെ നിയമനം, തങ്ങളുടെ സ്വാധീന മേഖലകളിലെ സ്ഥാനാർഥി നിര്ണയം,
എന്നിങ്ങനെ നയപരവും ഭരണപരവും ആയ മേഖലകളിൽ വരെ എത്തി ചേര്ന്നിരിക്കുന്നു .

എന്നാൽ ഈ സംഘടനകളുടെ എല്ലാം രാഷ്ട്രിയ ശക്തി  എന്തെന്ന്  നിർണയിക്കുവാൻ  പാർടികൾക്ക് കഴിയുന്നില്ല . സമുദായ സംഘടനകൾ അവകാശപ്പെടുന്നതിന്റെ  വളരെ ചെറിയ ശതമാനം മാത്രമാണ് യഥാർത്ഥത്തിൽ അവര്ക്കുള്ളത് . എസ്  എൻ  ഡി  പി ,എൻ  എസ്  എസ് ,യകൊബായ സഭ എന്നിവർ മുൻകാലങ്ങളിൽ സ്വന്തം പാര്ട്ടി ഉണ്ടാക്കി  ദയനീയമായി പൊളിഞ്ഞ  ചരിത്രം പോലും മുഖ്യധാര  രാഷ്ട്രിയ പ്രസ്ഥാനങ്ങൾ  വിസ്മരിക്കുന്നു എന്നത് തികച്ചും  അതിശയകരമാണ് . എസ എൻ ഡി പി യുടെ എസ ആർ പി എന്ന പാര്ട്ടിയും എൻ എസ എസ ഉണ്ടാക്കിയ എൻ ഡി  പി എന്ന പാർട്ടിയും ജെ എസ പി എന്ന പേരിൽ  യാകൊബായ  സഭ ഉണ്ടാക്കിയ പാര്ടിയും ദയനീയ പരാജയങ്ങളായത്  നേരിൽ കണ്ടിട്ടുള്ളവരാണ് ഇന്നത്തെ യു ഡി എഫ് നേതാക്കളിൽ പലരും.
 എന്നിട്ടും  തിരഞ്ഞെടുപ്പ് വരുമ്പോൾ പെരുന്നയിലേക്കും
 കണിച്ചുകുളങ്ങരയിലേക്കും   ഇവർ തീർത്ഥടനം  നടത്തുന്നു . സ്ഥാന മാനങ്ങൾ  പങ്കുവയ്ക്കുവാൻ തിട്ടൂരങ്ങൾ വാങ്ങുന്നു. കലക്ടരെയും പോലീസ്  സുപ്രണ്ടിനെയും  ആക്കുവാനും നീക്കുവാനുമുള്ള നിർദേശങ്ങൾ ചെവിക്കൊള്ളുന്നു .

ഇതിന്റെയെല്ലാം പരിണിത ഫലം കേരളം വീണ്ടും ഭ്രാന്താലയമായി കൊണ്ടിരിക്കുന്നു .

 ഇതെല്ലം ആര്ക്കുവേണ്ടി?എന്തിനുവേണ്ടി?

Wednesday, April 3, 2013

കനകം മൂലം കാമിനി മൂലം

"കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം " എന്നെഴുതിയ കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ കനക തൂലികക്ക് പ്രണാമം അര്പ്പിച്ചു കൊണ്ട് കേരളത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജി വയ്ക്കുന്ന അഞ്ചാമത്തെ മന്ത്രി  എന്ന അഭിമാനകരമല്ലാത്ത സ്ഥാനം നേടിയ ഗണേഷ് കുമാറിന് ആശ്വാസ വചനങ്ങള അര്പ്പിക്കട്ടെ .

ഫെബ്രുവരി 2 2 വൈകുന്നേരം ആറു മണിക്ക് ശേഷം വനം വകുപ്പ് മന്ത്രി യുടെ വസതിയിൽ നടന്ന ചില സംഭവങ്ങൾ ഇപ്പോൾ മന്ത്രിയുടെ രാജിയിലും രണ്ടു ക്രിമിനൽ കേയ്സുകളിലും എത്തി നിൽക്കുന്നു. ആ സംഭവങ്ങളെക്കുറിച്ച് വ്യത്യസ്തമായ രണ്ടു വിവരണങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നതു. സംഭവത്തിന്‌ കുറച്ചു ദിവസങ്ങള്ക്ക് ശേഷം മംഗളം പത്രത്തിൽ മന്ത്രിയുടെ പേര് പറയാതെ ഒരു മന്ത്രിയെ  അദ്ദേഹത്തിന് അവിഹിത ബന്ധമുള്ള ഒരു സ്ത്രീയുടെ ഭര്ത്താവ് തല്ലി എന്നായിരുന്നു വാര്ത്തയുടെ സാരാംശം . ഗണേശന്റെ ഭാര്യ യാമിനി പോലീസിനു കൊടുത്ത പരാതിയിൽ ഈ തല്ല് എന്ന ഭാഗം ഇല്ല. പകരം ഗനെശന്റെയും തന്റെയും മകന്റെ സഹപാ ഡി  ആയ വിദ്യാർഥിയുടെ പിതാവ് മന്ത്രിയുടെ വീട്ടില് വരികയും മന്ത്രിയും സന്ദർശകന്റെ ഭാര്യയുമായി ഉള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്കയും മന്ത്രി ആ വ്യക്തിയുടെ കാലിൽ വീണു മാപ്പ് പറയുകയും ചെയ്തു എന്നായിരുന്നു യാമിനിയുടെ വിവരണം . എന്നാൽ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ മംഗളത്തിലെ വാര്ത്ത പൂര്ണമായും ശരി എന്ന് തന്നെ പറയുകയും ചെയ്തു .

ഈ സംഭവത്തെപ്പറ്റി ഗണേശൻ നല്കുന്ന വ്യാഖ്യാനം വ്യത്യസ്തമാണ് . യാമിനി പറയുന്നത് പോലെ ഒരു സന്ദർശകൻ  അന്ന് തന്നെ കാണാൻ വന്നിട്ടേ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട് . തനിക്കു മർദനമെറ്റതു
 യാമിനിയിൽ  നിന്നാണെന്നും ഇത് കഴിഞ്ഞ 1 6  വര്ഷങ്ങളിലായി
തുടര്ച്ചയായി  നടക്കുന്ന  പീഡനമാണിതെന്നും ഗണേഷ് പറയുന്നു . പോലീസും കേസും ഒക്കയായ സ്ഥിതിക്ക് സത്യം ബന്ധപ്പെട്ടവർ കണ്ടെത്തട്ടെ .

ഗണേശന് മുൻപ് പി. റ്റി . ചാക്കോ ,നീലലോഹിത ദാസ്‌ ,കുഞ്ഞാലിക്കുട്ടി ,പി ജെ. ജോസെഫ് എന്നി മന്ത്രിമാര്ക്ക് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടു രാജി
 വയ്ക്കേണ്ടി  വന്നിട്ടുണ്ട് . പീച്ചിയിൽ നിന്നും ഒരു സ്വകാര്യ വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്തു വരുമ്പോൾ ത്രിശുരിനടുത്തു വച്ച് കാർ ഒരു കാള വണ്ടിയിൽ മുട്ടുകയും ആ സമയത്ത് ഒരു സ്ത്രീ ചാക്കൊയോടൊപ്പം ഉണ്ടായിരുന്നു എന്നതുമാണ്‌ ചാക്കോയെ പുറത്താക്കണമെന്ന് രാഷ്ട്രിയ എതിരാളികൾക്ക്  മുറവിളി കൂട്ടാൻ അവസരം നല്കിയത് . ചാക്കോയുടെ വിശ്വസ്തരായ ചിലര് അദ്ദേഹത്തിന്റെ പത്നി ആയിരുന്നു കൂടെയുണ്ടായിരുന്നത് എന്ന് സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളാണ് ചാക്കോയെ കൂടുതൽ കുഴപ്പത്തിലാക്കിയത് . ഇതിനു വേണ്ടി,സാധാരണയായി ചട്ടയും മുണ്ടും എന്ന ക്രിസ്ത്യൻ വനിതകളുടെ പാരമ്പര്യ വേഷം ധരിക്കുന്ന ആ വനിതയെ സാരി ധരിപ്പിച്ചു പത്രക്കാരുടെ മുന്നില് അവതരിപ്പിക്ക കൂടി ആ വിഡ്ഢി കൂശ്മാണ്ടാന്മാർ ചെയ്തു കളഞ്ഞു .(അതിനു മുന്പോ പിന്പോ ആ മാന്യ വനിതയെ ചട്ടയും മുണ്ടും എന്ന വേഷതിലല്ലാതെ ആരും കണ്ടിട്ടില്ല ) ചക്കൊയോടൊപ്പം കാറിലുണ്ടായിരുന്നത്‌ കൊച്ചിയിലെ കുലിനയയ രത്നകല എസ മേനോൻ എന്ന കോണ്ഗ്രസ് പ്രവർത്തകയായിരുന്നു എന്നും തൃശൂരിൽ നിന്ന് ഏറണാകുളതെക്ക്  ഒരു ലിഫ്റ്റ്‌ കൊടുക്കുക മാത്രമായിരുന്നു  ചാക്കോ ചെയ്ത  അപരാധമെന്നും  ആര്ക്കും വിശ്വാസമായില്ല . പ്രഹ്ലാദൻ
 ഗോപാലൻ എന്ന കൊണ്ഗ്രെസ്സ് m. l. a . തന്നെ  ചാക്കോയുടെ രാജി ആവശ്യപ്പെട്ടു നിയമ സഭയിൽ നിരാഹാര സമരം ആരംഭിക്കയും ചക്കൊയിൽ വിശ്വാസമില്ലന്നു  മുഖ്യ മന്ത്രി ശങ്കർ പ്രസ്താവിക്കയും ചെയ്തപ്പോൾ ചാക്കോയുടെ രാജി അനിവാര്യമായി തീർന്നു.

കേരളാ കൊണ്ഗ്രെസ്സ് എന്ന രാഷ്ട്രിയ കക്ഷി നിലവിൽ വരാൻ ചാക്കോയോട് ചെയ്ത അനീതികളിൽ ഖിന്നരായ ചാക്കോ ഗ്രൂപ്പ് കാരെ മുറിവേൽപ്പിച്ച ഈ സംഭവത്തിനും ചെറുതല്ലാത്ത ഒരു പങ്കുണ്ടായിരുന്നു എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഒരു ആവര്തനമായി കാണാവുന്നതാണ് . ബാലകൃഷ്ണപിള്ളയും ഗണേശനും രാഷ്ട്രിയ പ്രസക്തി നേടിയത് ആ പ്രസ്ഥാനം വഴി ആണല്ലോ . ഗണേശനെ വീഴ്ത്തുവാൻ തക്കം പാര്ത്തിരുന്നവർക്ക് ലഭിച്ച ഒന്നാം തരം വടിയായിരുന്നല്ലോ ഈ സംഭവം . ചാക്കോയെ വീഴ്ത്തുവാൻ
 തക്കം പാര്ത്തിരുന്നവർക്ക് പീച്ചി  സംഭവം വീണു കിട്ടിയത് പോലെ .

ഒരു ഭവനത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ അടുത്ത ബന്ധുക്കൾ ഇടപെട്ടു മാന്യമായി പരിഹരിക്കേണ്ട ഒരു പ്രശ്നം  ടി വി ചാനലുകളിലും പത്രങ്ങളിലും നിയമ സഭയിൽ പോലും എടുത്തിട്ട് അലക്കിയവർ കീഴുട്ടു കുടുംബത്തിനു വരുത്തി വച്ച പെരുദൊഷതെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വരും തലമുറകൾക്കും സഹിക്കേണ്ട അപമാന ഭാരം എന്താണെന്ന് ചിന്തിക്കുന്നുണ്ടോ?

പൊതു മണ്ഡലത്തിൽ ഇത് ചര്ച്ച ആയതിനാലും പരസ്പര വിരുദ്ധആരോപണ പ്രത്യാരോപണങ്ങൾ വന്നതിനാലും  യഥാർത്ഥത്തിൽ സംഭവിച്ചിരിക്കനിടയുള്ളത് എന്ത് എന്ന് അഭ്യൂഹിക്കുകയെ വഴിയുള്ളൂ .
ഗണേശന് ഒരു സ്ത്രിയിൽ നിന്നും റൊമാന്റിക്‌ ആയചില sms സന്ദേശങ്ങൾ
വന്നിട്ടുണ്ട് . ഒരു സിനിമാ നടന് അങ്ങിനെയുള്ള സന്ദേശങ്ങൾ ഒരു പുതുമയും
അല്ലായിരിക്കാം . ഇത് സംബന്ധിച്ചോ അല്ലാതയോ ഗണേശനും യാമിനിയും
 തമ്മിൽ വഴക്കുണ്ടായിരിക്കാം . അത് പരസ്പരം കയ്യേറ്റം നടത്തുന്നതിൽ
 എതിചെര്ന്നിരിക്കാം . അത് അവരുടെ ദാമ്പത്യ ജീവിതത്തിൽ ആദ്യവും
ആയിരിക്കില്ല . ഗണേശന്റെ ശത്രുക്കൾ ഈ പ്രശ്നത്തിൽ ഇടപെട്ടു പൊതു
 മണ്ഡലത്തിലേക്ക് വലിച്ചിഴച്ചു കാര്യം കുളമാക്കിയിരിക്കാം .

വല്ലഭനു പുല്ലും ആയുധം എന്ന പോലെ  സ്ത്രീക്ക് നഖവും ശക്തമായ ആയുധം
 തന്നെ . സംശയമുള്ളവർ ഗണേശൻ പുറത്തു വിട്ട ചിത്രങ്ങളിലെ നഖക്ഷതങ്ങളും
യാമിനിയുടെ കൈയിലെ നഖങ്ങളും ടി വി / ഇന്റർനെറ്റ്‌ ചിത്രങ്ങളും നോക്കുക  

 

Sunday, March 10, 2013

മംഗളം പോലെ നാറിയ പത്രം -ഒരു പിന്കുറിപ്പ്

കഴിഞ്ഞ  രണ്ട് മൂന്നു ദിവസങ്ങള്‍ മലയാള മാധ്യമങ്ങളുടെ വെള്ളി വെളിച്ചം കീഴൂട്ട് കുടുംബത്തിലെ അങങ്ങള്‍ക്കായി സംവരണം ചെയ്തിരുന്നു കേരളത്തിലെ ഒരു കുടുംബത്തിനും സമീപ കാലത്ത് ലഭിക്കാത്ത ഭാഗ്യം. കരുണാകരന്റെ ഉഗ്ര  പ്രതാപ കാലത്ത് കണ്ണോത് കുടുംബാങ്ങങ്ങള്‍ക്ക് പോലും ലഭിക്കാത്ത മഹാ ഭാഗ്യം.

മാധ്യമങ്ങളുടെ Arc Light കള്‍ കൂടുതല്‍ വാര്‍ത്താ മൂല്യമുള്ള മുഖങ്ങളെ തേടി പോകുമ്പോള്‍ കീഴുട്ട് കുടുംബാങ്ങങ്ങളും അവരുടെ അഭ്യുദയാകാക്ഷികളും ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും . കീഴുട്ട് കുടുബത്തിന്റെ പ്രതിച്ചായ നന്നായോ അതോ മോശമായോ?കേരളത്തില്‍ ആദ്യമായി അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടു ജയില്‍ വാസമനുഭവിച്ചു പുറത്തു വന്ന വ്യക്തി നാഥനായ കുടുംബത്തിന്റെ പ്രതിച്ഛായ എന്ത് എന്ന ചോദ്യം സംഗതമാണ് . ഗണേശന്‍ എന്ന ഇളമുരക്കരന്റെ നടപടി ദൂഷ്യങ്ങള്‍ അടക്കം പറചിലുകലായി ഉണ്ടായിരുന്നങ്കിലും താരതമ്യേന അഴിമതി രഹിതന്‍,ഭരണ കാര്യങ്ങളില്‍ സമര്ത്ത്തന്‍ എന്നിങ്ങനെ ചില നല്ല ഗുണങ്ങള്‍ ഉള്ളതിനാല്‍ കുറെയൊക്കെ ജന സമ്മതി നേടിയിരുന്നു . അതേ കാരണത്താല്‍ നടപടി ദൂഷ്യം സംബന്ധിച്ച കേട്ട് കേള്‍വികളില്‍ സംശയത്തിന്റെ ആനുകുല്യം നല്‍കുവാനും ജനം തയ്യാറായിരുന്നു . വലിയ പിള്ളയും ചെറിയ പിള്ളയും തമ്മില്‍ നടന്ന പുലഭ്യം പറചിലുകളെ പെ രും തച്ചന്‍ കോമ്പ്ലെക്സ് എന്ന് എഴുതി തള്ളാനും ജനം തയ്യാറായിരുന്നു .

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മാധ്യമ വിചാരണയില്‍ പല മുഖംമൂടികളും അഴിഞ്ഞു വീണു . വലിയ പിള്ളക്കാവശ്യം മകന്റെ വകുപ്പുകളിലെ പിന്‍ സീറ്റ് ഡ്രൈവിംഗ് ആയിരുന്നു എന്നും ചെറിയ പിള്ളയുടെ ആവശ്യം സ്വേച്ചധിപ്ത്യം ആയിരുന്നു എന്നും വ്യക്തമായി. മുന്നണി ക്കാവശ്യം M L A യെ ആണെന്നും കൊട്ടാരാക്കര മുതല്‍ പത്തനാപുരം വരെയുള്ള O വട്ടത്തില്‍ ചില കീഴുട്ടു തറവാട്ടിലെ ആശ്രിതന്മാര്‍ മാത്രമുള്ള ഒരു ഈര്‍ക്കിലി പാര്‍ട്ടിയെ അല്ലെന്നും എല്ലാവര്ക്കും അറിവുള്ളതാണ് . ഗണേശന്റെ കുടുംബ പ്രശ്നം മുതലെടുത്ത്‌ ചാടിക്കളിക്കുന്ന കുഞ്ഞിരാമാനായി  മന്ത്രിസഭ ഉള്ള കാലം കൊണ്ട് നടക്കാമെന്ന തന്ത്രം വിജയം കണ്ടു . ഒന്നുകില്‍ കുഞ്ഞിരാമന്‍ കളി അല്ലെങ്കില്‍ വെറും M L A എന്ന സമസ്യക്ക് മുന്നില്‍ ചെറിയ പിള്ള മന്ത്രി സ്ഥാനം തന്നെ തിരഞ്ഞെടുത്തു .

ഗണേശനെ പുറത്തു നിന്ന് ആരും വന്നു തല്ലിയിട്ടില്ലെന്നും  മറിച്ചു ഗണേശന്‍ സ്വന്തം ഭാര്യയെ ആണ് തല്ലിയതെന്നും വ്യക്തമായതോടെ മംഗളത്തിന്റെയും P . C . ജോര്‍ജ് ന്റെയും മുഖത്തു ചീമുട്ടകള്‍ വീണു . മീനച്ചിലാറ്റിലെ വെള്ളം മുഴുവന്‍ ഒഴിച്ച് കഴുകിയാലും ഈ ചീമുട്ടകളുടെ നാറ്റം പോവുകയില്ല



 

Tuesday, March 5, 2013

മംഗളം പോലെ നാറിയ പത്രം

കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നാറിയ പത്രം എന്ന ഖ്യാതി മംഗളം നേടി കഴിഞ്ഞു. എനിക്ക് വ്യക്തിപരമായി വളരെ സ്നേഹ ബഹുമാനങ്ങലുള്ള പരേതനായ എം. സി . വര്‍ഗിസ് എന്ന നല്ല മനുഷ്യന്റെ ഒരു പുര്‍ഷയുസ്സിറെ അധ്വാന ഫലമായ ആ പത്രതെപ്പറ്റി ഇങ്ങനെ പറയുന്നത് വളരെ ഹൃദയവേദനയോടെ  തന്നെ ആണ് . ദീപിക പത്രത്തിന് സമിപത്ത് എം. സി . എം. പ്രസ്‌ എന്ന ചെറിയ സ്ഥാപനം  നടത്തുന്ന കാലം മുതലുള്ള സൗഹൃദം വളര്‍ച്ചയുടെ പടവുകള്‍ ചവട്ടി കയറിയപ്പോഴും കാത്തു സുക്ഷിച്ച ആ നല്ല മനുഷ്യന്റെ ആത്മാവ് തന്റെ വിയര്‍പ്പും ഹൃദയരക്തവും നല്‍കി  വളര്‍ത്തിയ സ്ഥാപനത്തിന്റെ ഇന്നത്തെ നില ഓര്‍ത്തു പരിതപിക്കുന്നുണ്ടാവും . മനോരമയുടെ ഇന്നത്തെ നയങ്ങളെക്കുറിച്ചു മാമ്മന്‍ മാപ്പിളയുടെ ആത്മാവ് പരിതപിക്കുന്നത്‌ പൊലെ.

കഴിഞ്ഞ കുറെ നാളുകളായി paid news ന്റെ വിഹാര രംഗമായിരുന്നു ഈ പത്രം. കഴിഞ്ഞ ദിവസം ഒരു മന്ത്രിയെ അദ്ദേഹത്തിന്റെ രഹസ്യ കാമുകിയുടെ ഭര്‍ത്താവ് മന്ത്രി മന്ദിരത്തില്‍ കയറി തല്ലി എന്ന വാര്‍ത്ത ലീഡ് ന്യുസ് ആയി നല്‍കിയതോടെ അതി നീചമായ പത്ര പ്രവര്‍ത്തനത്തിന്റെ മുഖമാണ് പുറത്തു വന്നത് . മന്ത്രിയുടെ ഊരോ പേരോ ഒന്നും നല്‍കാതെ എല്ലാ മന്ത്രിമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ വാര്‍ത്തയുടെ സസ്പെന്‍സ് അധികം നീണ്ടു
 നിന്നില്ല. പൂഞ്ഞാര്‍ പുലി പി. സി . ജോര്‍ജ് സംശയാലുക്കളുടെ ചോദ്യങ്ങള്‍ക്ക്
 ഉത്തരം കൊടുത്തു ആ മനുഷ്യന്‍ ഗണേശന്‍ തന്നെ. തനിക്കു വ്യക്തമായ തെളിവുണ്ട്
 .ഉണ്ടിരുന്ന അച്ചായന്‍ ഒരു വെളിപാടുണ്ടയതല്ല . തന്റെ പ്രിയ നേതാക്കളായ ഓ  സി   യെയോ മാണി സാറിനെയോ ജനം സംശയിക്കരുത്‌ എന്ന ആത്മ പ്രചൊദനത്താലാണ് അച്ചായന്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് . തലയില്
‍ ആള്‍ താമസമുള്ള  ഏവര്‍ക്കും റുട്ട് മനസിലാകുമല്ലോ .

ഗണേശന്റെ  പൂര്‍‍വ ചരിത്രം അറിയുന്ന ആര്‍ക്കും അദ്ദേഹം യാമിനി തങ്കച്ചി അല്ലാതെ  മറ്റൊരു സ്ത്രീയെയും ശ്രുന്ഗാര രസത്തോടെ നോക്കിയിട്ടില്ലന്നോ
നോക്കുകയില്ലന്നോ ചിന്തിക്കാന്‍ കഴിയില്ല. സിനിമാക്കാരെ പറ്റിയുളള മുന്‍വിധി
കൊണ്ടല്ല ഇത് പറയുന്നത് . കേരളത്തിലെങ്ങും അങ്ങാടി പാട്ടായ ചില അരമന
 രഹസ്യങ്ങളുടെ  പിന്ബലത്തിലാണ് . ആയതിനാല്‍ പുഞ്ഞര്‍ അച്ചായന്
‍ പറയുന്നത് പൂര്‍ണമായും തള്ളി കളയേണ്ടതില്ല. അച്ചായന്റെ വിശ്വസനീയത  എന്ത് തന്നെ ആയിരുന്നാലും. അച്ചായനും ഗണേശനും തമ്മില്‍ കണക്കുകള്‍
 പലതും തീര്‍ക്കനുണ്ടാവും . സാത്വികനായ പി. ജെ. ജോസഫ് എന്ന
 മന്ത്രിക്കെതിരെ  ഒന്നിലേറെ സ്ത്രിവിഷയ കേയ്സുകള്‍ ഉയര്‍ത്തി
 വിടുവാനും  കുറച്ചു കാലത്തേക്കെങ്കിലും ജോസഫിന്റെ മന്ത്രിസ്ഥാനം
 തെറിപ്പിക്കുവാനും  കഴിഞ്ഞ പുഞ്ഞര്‍ അച്ചായന് ,ഗനെശനിട്ട് ഒരു പണി
 കൊടുക്കുന്നതെ പുഷ്പം പോലെ സാധിക്കുന്ന കാര്യമല്ലേ?

ഈ നാറ്റകെസില്‌ തല വച്ചുകൊടുക്കുക വഴി മംഗളം സ്വയം
 നാറുകയായിരുന്നു . ഒരു ലീഡ് ന്യൂസ്‌ ഊരും പേരും ചേര്‍ക്കാതെ
 പ്രസിധികരിച്ചത്  തനി ശിഖണ്ടിതരമാണ് . സംഭവത്തില്‍ ഉള്‍പ്പെട്ടു എന്ന്
 ആരോപിക്കപ്പെടുന്ന മന്ത്രിയുടെ പെരുവച്ചാല്‍ നിയമ നടപടികള്‍
നേരിടേണ്ടി  വരുമെന്ന ഭായമാവണം ഇത്തരം ഒരു ആണും പെണ്ണും കെട്ട  വാര്‍ത്ത  ലീഡ് ന്യുസ് ആക്കുവാന്‍ ഇടയാക്കിയത് .

പൂഞ്ഞാര്‍ പുലിയെപ്പോലുള്ള രാഷ്റ്റ്രിയക്കരനു  ചെളി കാണുന്നിടത്ത്
ചവിട്ടുകയും  വെള്ളം കാണുന്നിടത്ത് കഴുകുകയും ചെയ്യാം .എന്നാല്‍ ഒരു പത്രത്തിന്റെ ഏറ്റവും വലിയ ആസ്തി അതിന്റെ വിശ്വാസ്യതയാണ് . അത് നഷ്ടപ്പെടുത്തി താല്‍കാലിക ലാഭം മാത്രം കാംഷിക്കുന്ന നാള്‍ മുതല്‍ അതിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങും . വാര്‍ത്ത ശരിയെന്നു ബോധ്യമുണ്ടെങ്കില്‍ ആണത്തത്തോടെ അത് തുറന്നു പറയാനും നിയമ നടപടികള്‍ നേരിട്ട് സത്യം തെളിയിക്കുവാനും  ഉള്ള ആര്‍ജവം ഒരു പത്രതിനുണ്ടാവണം . അല്ലാത്തവര്‍ ഇത്തരം രാഷ്ട്രിയ കൂട്ടികൊടുപ്പുകള്‍ക്ക് പോകരുത് .
     

Sunday, February 3, 2013

മത സംഘടനകളും രാഷ്ട്രിയ പാര്‍ട്ടികളും PART I

മത സംഘടനകളും രാഷ്ട്രിയ പാര്‍ട്ടികളും പൊതു സമുഹവുമായി ബന്ധപ്പെടുന്നവരായതിനാല്‍ പ്രവര്‍ത്തന രംഗത്ത് ചില  പൊതു ഭൂമികകള്‍ ഉണ്ടാവുക സ്വാഭാവികമാണ് .എന്നാല്‍ അടുത്ത കാലത്തായി ഈ പൊതു ഭുമികകല്‌ എന്ത് എന്നത് തര്‍ക്ക വിഷയമായി വന്നിരിക്കുന്നു.മുസ്ലിം സമുദായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനായി മുസ്ലിം ലീഗ് ഒരു രാഷ്ട്രിയ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കയും ശക്തിയായി നിലയുറപ്പിക്കയും ചെയ്തതാണ് മറ്റു പല സമുദായങ്ങളെയും രാഷ്ട്രിയ രംഗത്ത് തങ്ങളും ഒരു വിലപേശല്‍ ശക്തിയായി വര്തിക്കണം എന്ന ചിന്ത ഉളവാക്കിയത്.കത്തോലിക്ക സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കേരള കോണ്ഗ്രസ്സ് നിലവില്‍ വരികയും ഈ രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് യു ഡി എഫലെ നയങ്ങളെ സ്വാധിനിക്കുവാന്‍ തുടങ്ങുകയും ചെയ്തതാണ് എന്‍ എസ എസ നെ പ്രകോപിപ്പിച്ചിരിക്കുന്നത് .

എന്‍ എസ എസിന് സുദീര്‍ഘമായ ഒരു രാഷ്ട്രിയ ചരിത്രമുണ്ട്.നായര്‍ സമുദായത്തിന് കേരള സമുഹത്തിലുള്ള ഉയര്‍ന്ന പദവിക്ക് കോട്ടം തട്ടിയപ്പോഴാണ് സമുദായം മന്നത് പദ്മനാഭന്‍ എന്ന ശക്തനായ സംഘാടകന്റെ പിന്നില്‍ ആണി നിരന്നത്.രാജ ഭരണത്തിന് ആദ്യം അനുകൂല നിലപാടുകള്‍ എടുത്തെങ്കിലും സ്വാതന്ത്ര്യം ഒരു യാധര്‌ത്യമാകുമെന്നു ബോധ്യമായപ്പോള്‍ കളം മാറ്റി ചവിട്ടി കോണ്ഗ്രസ്സിന്റെ അമരതെത്‌വാനും മന്നത്തിന്റെ രാഷ്ട്രിയ കരുനീക്കങ്ങള്‍ക്ക് കഴിഞ്ഞു.എല്ലാം സമുദായത്തിന്റെ ഉല്‌കര്‌ഷക്കു വേണ്ടിയാണെന്നും തനിക്കു  വ്യക്തിപരമായി ലക്ഷ്യങ്ങളൊന്നും ഇല്ലന്നുമുള്ള നിലപാട് സമുദായത്തിനും ബോധ്യമായി എന്നതിനാല്‍ അദ്ദേഹം സമുദായത്തിന്റെ ആരാധ്യ പുരുഷനുമായി.മരണം വരെ സമുദായത്തിന്റെ അവസാന വാക്കായി  നില നി ല്‍ക്കുവാനും ‍ സാധിച്ചു.സ്വാതന്ത്ര്യത്തിനു ശേഷം ,ഇടക്കല‍തുണ്ടായതും  കഷ്ടിച്ച് രണ്ടു വര്ഷം നില നിന്നതുമായ കേരള കൊണ്ഗ്രെസ്സ് ബാന്ധവമൊഴിച്ചാല്,‍ മന്നം എന്നും ഒരു കൊണ്ഗ്രെസ്സ് സഹയാത്രികനായിരുന്നു-സ്വാഭാവികമായും എന്‍ എസ എസ്സും.
എന്നാല്‍ മന്നത്തിന്റെ കാല ശേഷം എന്‍ എസ എസിന് സ്വന്തമായി ഒരു രാഷ്ട്രിയ പാര്‍ടി വേണ്ടി വന്നെങ്കിലും ആ പാര്‍ട്ടിയും കൊണ്ഗ്രെസ്സ് മുന്നണിയില്‍ തന്നെ നില നിന്നു .എല്ലാ നായര്‍ സമുടായഗങ്ങളും ,എല്ലാ എന്‍ എസ എസ കാര്‍ പോലുമോ എന്നും കോണ്ഗ്രസ് അനുകുലികളയിരുന്നു  എന്ന് ഇപ്പറഞ്ഞതിനു അര്‍ത്ഥമില്ല.സ്വന്തം ബോധ്യങ്ങല്‍ക്കനുസരിച്ചു  ആ സമുദായ അംഗങ്ങള്‍ പലരും മറ്റു രാഷ്ട്രിയ പാര്ടികളെയും  പിന്തുണച്ചു എന്നതാണ് വാസ്തവം.എന്‍ എസ എസ നേതൃത്വത്തിലെത്തിയ മിക്കവാറും എല്ലാവരും സാമ്പത്തികമായി വരേണ്യാരോ മദ്ധ്യവര്തിക ളോ  ആയിരുന്നതിനാല്‍ സംഘടന എന്നും വലതുപക്ഷ രാഷ്ട്രീയത്തില്‍ ‍ അഭിരമിച്ചിരുന്നു .

സ്വന്തം രാഷ്ട്രിയ പാര്‍ടി യായ എന്‍ ഡി പി അപ്രസക്തമായി കഴിഞ്ഞതോടെ എന്‍ എസ എസ ന്റെ  വിലപേശല്‍ ശക്തി ഏതാണ്ട് അപ്രത്യക്ഷമായി.കൊണ്ഗ്രെസ്സിന്റെ രാഷ്ട്രിയ അടിത്തറ ദുര്‍ബലപ്പെടുകയും വോട്ട് ബാങ്കുകളെ വഴിവിട്ടു പ്രീണി പ്പിക്കേണ്ട അവസ്ഥ വരികയും ചെയ്തപ്പോള്‍ ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലുകളെ  പോലെ സാമുദായിക സംഘടനകള്‍ തങ്ങളുടെ അവസരം തിരിച്ചറിഞ്ഞു  

Sunday, January 6, 2013

തിരഞ്ഞെടുപ്പ് ചിലവുകള്‍ -മനോരമ ചാനലിന്റെ വെളിപ്പെടുത്തലുകള്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനര്തികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച കണക്കുകളെ സംബന്ധിച്ച് മനോരമ ചാനെല്‍ ചില വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നു.യു.ഡി.എഫ്.ഘടക കക്ഷി സ്ഥാനര്തികള്‍ക്ക് കൊണ്ഗ്രെസ്സ് നല്‍കിയ പത്തു ലക്ഷം രൂപ വീതമുള്ള സഹായം സ്ഥാനര്തികള്‍ സമര്‍പ്പിച്ച കണക്കുകളില്‍ പെടുത്തിയിട്ടില്ല എന്നതായിരുന്നു ആ വാര്‍ത്ത.മറ്റു ചാന്നെലുകളും ഈ വാര്‍ത്ത‍ ആഘോഷിക്കുകയുണ്ടായി .ഗുരുതരമായ ചട്ട ലന്ഘനമാണ് നടന്നിട്ടുള്ളതെങ്കിലും  ഏതാണ്ട് എല്ലാ യു.ഡി.എഫ്.സ്ഥാനര്തികല്‍ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കും എന്ന് അനുമാനിക്കാനവില്ല.അതുകൊണ്ട് തന്നെ ഇതൊരു നനഞ്ഞ പടക്കമായി അവസാനിക്കും എന്നതില്‍ സംശയം വേണ്ട.റ്റി .എന്‍.ശേഷനെപ്പോലെ ഗട്സ്‌ ഉള്ള ഇലക്ഷന്‍  കമ്മിഷണര്‍ ന്നില്ലതതിനാല്‍ കാര്യങ്ങള്‍ എത്രയും വേഗം ഒതുക്കി തീര്‍ക്കും എന്നതില്‍ സംശയം വേണ്ട.

എങ്കില്‍ പിന്നെ മനോരമ ചാനെല്‍ ഈ വൃഥാ വ്യായാമത്തിന് എന്തിനു ഇറങ്ങി പുറപ്പെട്ടു?കേവലം ഒരു വാര്തയായിരുന്നോ ലക്‌ഷ്യം?യൂ .ഡി.എഫ്.നു ദോഷമായിതിരുന്നതോന്നും ചിന്തിക്ക പോലും അരുത് എന്ന വ്യക്തമായ നയമുള്ള ചാനെല്‍ അബദ്ധത്തില്‍ ഈ വാര്‍ത്ത‍ പുറത്തുവിട്ടതാണെങ്കില്‍  ഇതിനകം ചില തലകള്‍ ഉരുന്ടെനെ.എന്നാല്‍ അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല.പിന്നെ മത്സരത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ വാര്‍ത്ത കൊടുത്തെ മതിയാവൂ എന്നുണ്ടോ?അതുമില്ല.തിരഞ്ഞെടുപ്പ് കണക്കുകള്‍ ഒരു സ്ഥാനാര്‍ഥി യും നേരെ ചൊവ്വേ കൊടുക്കില്ല എന്നത് ഏതു പോലീസുകാരനും അറിയാവുന്ന കാര്യമല്ലേ?

ഇവിടെയാണ്‌ മാധ്യമ രംഗത്തെ planted news എന്ന പ്രതിഭാസം രംഗത്ത് വരുന്നത്.
സര്‍ക്കാരും രാഷ്ട്രിയ പാര്‍ട്ടികളും തങ്ങള്‍ക്കു നേരിട്ട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ അത് അവരുടെ പ്രത്യേക വാര്‍ത്തയായി (scoop  എന്ന് അച്ചടി മാദ്ധ്യമത്തിലും exclusive എന്ന് ദ്രിശ്യ മാദ്ധ്യമത്തിലും  പറയുന്ന സംഗതി )എന്ന നിലയില്‍ വീണുകിട്ടുന്ന വാര്‍ത്ത ആഘോഷിക്കുന്നു .

കൊണ്ഗ്രെസ്സിനു മുസ്ലിം ലീഗിനെ വണങ്ങി മാത്രമേ കേരള ഭരണം കൊണ്ടുപോ കാനവു എന്ന പരമാര്‍ത്ഥം ഇന്ന് പകല്‍ പോലെ വ്യക്തമാണ്.കിട്ടിയ അവസരം ലീഗ് പരമാവധി മുതലാക്കുന്നുമുണ്ട്.ലീഗിന് ലാഭവും കൊണ്ഗ്രെസിനു നഷ്ടവും മാത്രമുണ്ടാക്കുന്ന ഭരണം എന്ന കളി കൊണ്ട് നടക്കാനും കളയാനും വയ്യാത്ത വിഷമ വൃതതിലായ കൊണ്ഗ്രെസ്സ് "ഞങ്ങളുടെ കാശ് കൊണ്ടാണ് ലീഗ് തിരഞ്ഞെടുപ്പ് നേരിട്ടതെന്ന് മാലോകരെ അറിയിക്കുവാന്‍ ചെയ്ത ഒരു ന്യൂസ്‌ planting അല്ലെ ഇതെന്ന് സംശയിക്കുവാന്‍ എല്ലാ കാരണങ്ങളുമുണ്ട് .ഇതിലൂടെ ലീഗിന്റെ മേല്‍ ഒരു മാനസിക മേല്‍കോയ്മ നേടുകയും തല്‍ഫലമായി ലീഗിന്റെ വിലപേശല്‍ ശക്തി കുര്‌ക്കമെന്നും ഉമ്മന്‍ ചാണ്ടി  എന്ന ചാണക്യന്‍ കണക്കു കൂട്ടിയിരിക്കമെന്നും അനുമാനിക്കവുന്നതല്ലേ ? പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടി യുടെ രാഷ്ട്രിയ വളര്‍ത്തു പിതാക്കളായ മനോരമ വഴി ഈ വാര്‍ത്ത‍ വെളിച്ചം കണ്ടതിനാലും?