Monday, May 27, 2013

കേരള ചാണക്യൻ ഉമ്മൻ ചാണ്ടി

രാഷ്ട്രിയ നേതാക്കൾക്കും സാഹിത്യ കാരന്മാര്ക്കും  പൊതു സമുഹം ചില അപരനാമങ്ങൾ നല്കാറുണ്ട് . കേരള കീസിങ്ങെർ എന്ന് ബേബി ജോണിനും ലീഡർ എന്ന് കെ.കരുണാകരനും കേരള പാണിനി എന്ന്  എ  ആർ  രാജ  രാജ  വർമക്കും  നല്കപ്പെട്ടിരുന്ന പേരുകൾ  ഉദാഹരണം . കേരള ചാണക്യൻ എന്ന പേരിനു ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാവ് അർഹാനനെങ്കിൽ അത് നിസ്സംശയം ഓ സി എന്ന് അനുയായികൾ വിളിക്കുന്ന ഉമ്മൻ ചാണ്ടി ആണെന്നും അദ്ദേഹം മാത്രമാണെന്നും സംശയ ലെശമന്യേ പറയാം

ഒറിജിനൽ ചാണക്യനെ  പോലെ  തന്നെ  ആദ്യകാലം ആന്റണി എന്ന പുണ്യാള  പരിവേഷമുള്ള  നേതാവിന്റെ പിന്നിൽ നിന്നായിരുന്നു . ഇത്  ഇരുവര്ക്കും  പ്രയോജനമുള്ള  കളി ആയിരുന്നു . ആന്റണിക്ക്  അണികളുടെ മുന്നിൽ    പുണ്യാള  പ്രതിഛ യ  നിലനിര്തുവാനും     ഓ സി ക്ക് അണികളിൽ  പിടി  മുറുക്കുവാനും  . മുന്നില് നിർ ത്തുവാൻ ഒരു പുണ്യാളനും  പിന്നിൽ  കളിക്കുവാൻ ഒരു ചാണക്യനും എന്ന  മാരകമായ  രാസക്കുട്ടിനു മുന്നില്  കരുണാകരൻ എന്ന ഭീഷ്മാചാര്യന് പോലും വിജയം വരിക്കനായില്ല . പാര്ട്ടി  വിട്ടു ഇടതു പാളയത്തിൽ  കയറിക്കൂടി  കഴിഞ്ഞു അവിടെ നിന്നും തിരിച്ചു  കയറുവാൻ  ഈ നര-നാരായണ കൂട്ടുകെട്ടിന് കഴിഞ്ഞത്  കരുണാകരന്റെ  തടയിടൽ  ശ്രമത്തെ  മറികടന്നു  തന്നെ  ആയിരുന്നു . പത്ര  രംഗത്തെ  അതികായന്മാരുടെ  പിന്തുണ നര-നാരയണന്മാര്ക്ക് എക്കാലവും നിർലോ പമായി  ഉണ്ടായിരുന്നു

കരുണാകരൻ എന്ന തന്ത്രന്ജനെ വീഴ്ത്തുവാൻ  അദ്ദേഹത്തിന്റെ  പുത്ര  വാത്സല്യം എന്ന ദൌര്ബല്യം  ഉപയോഗിച്ച് അണികളിൽ നിന്നും അകറ്റിയത്  ഒറിജിനൽ ചാണ ക്യനെയും  വെല്ലുന്ന തന്ത്രമായിരുന്നു . മുരളിക്ക് ആദ്യമായി പർലമെന്റിലെക്കു മത്സരിക്കുവാൻ  സീറ്റു നല്കിയത് ആന്റണി നിർദേശിച്ച  പ്രകാരമായിരുന്നു . നിര്ണായക യോഗത്തിന്റെ കൃത്യ സമയത്ത്  കരുണാകരന് മൂത്ര ശങ്ക വരികയും ചെയ്തു !!!!! ഒരു പ്രമുഖ നേതാവിന്റെ അസമയത്തെ  മൂത്ര ശങ്കക്കും രാജ്യം എന്ത് വലിയ വില നല്കേണ്ടി വന്നു എന്നത് സമീപ കാല ചരിത്രം .എത്ര സുന്ദരമായാണ് നര നാരയണന്മാർ  കരുണാകരനെ വാരിക്കുഴിയിൽ വീഴ്ത്തിയത് ! മുരളിയെ മുൻ നിരയിൽ കൊണ്ട് വരിക വഴി കരുണാകരനും ഒന്നിച്ചു ഒരിലയിൽ നിന്നും ഇഡ്ഡലി തിന്നാനും മാത്രം അടുപ്പമുണ്ടായിരുന്ന ചെന്നിത്തലയെയും മറ്റും  ഭാവി രാഷ്ട്രീയ സാധ്യതകൾ നഷ്ടപ്പെടുന്ന ഭീതി സൃഷ്ടിച്ചു ലീഡറോ ട്  അകറ്റി ദുര്ബലനാക്കി , പിൽക്കാലത്ത് കരുണാകരന്  പാര്ടിക്കു പുറത്തു പോകേണ്ട അവസ്ഥ ഉണ്ടാക്കി . ഇടതു പക്ഷം കയ്യോഴിഞ്ഞതോടെ നിരാലംബനായ  കരുണാകരനെ മുരളിയിൽ  നിന്ന് പോലും അകറ്റി  പർട്ടിക്കുള്ളിൽ  ഒരു സട  കൊഴിഞ്ഞ സിംഹമായി  ഇരുത്തിയ   കളി ഒറിജിനൽ  ചാണക്യൻ പോലും  ശിഷ്യപ്പെടെണ്ട  തന്ത്രം   ആയിരുന്നു

ഒറിജിനൽ ചാണക്യൻ എന്നും തന്റെ രാജാവിനോട്  വിധേയത്വം പുലര്തിയിരുന്നു . എന്നാൽ അഭിനവ ചാണക്യൻ  ത ന്നെ  താനാക്കിയ  ആന്റണിയെ  അവസരമൊത്തു  കിട്ടിയപ്പോൾ  കാലു  വാരി . എങ്ങിനെ  വീണാലും  നാല്  കാലിൽ  നില്ക്കുന്ന  മാര്ജ്ജാര  വിദ്യ  തനിക്കു  വഴങ്ങും  എന്ന്  പുണ്യാളൻ  തെളിയിച്ചു  . ഉർവശി  ശാപം  ഉപകാരം  എന്ന  നിലയിൽ  പ്രധാന മന്ത്രി  പദം  ഇന്ന്  ആന്റണിക്ക്  കയ്യെത്തും  ദൂരത്താണ് . ആ ഉന്നത  പദവിയിലിരുന്നു  കണക്കു തീര്ക്കാൻ  അവസരങ്ങൾ  പലതുണ്ടെങ്കിലും  പുണ്യാളൻ  സ്വതസിദ്ധമായ  മെല്ലെപ്പോക്ക് തുടരുന്നു - പറ്റിയ അവസരം കാത്തു

ഓ സി ക്ക് അതിനെക്കാൾ വലിയ ഭീഷണി രമേശ്‌ ചെന്നിത്തല എന്ന താരതമ്യേന ചെറുപ്പക്കാരനായ  കെ പി സി സി പ്രസിഡന്റ്‌  എന്ന രൂപത്തിലാണ്  അവതരിച്ചത് . വളരെ ചെറു പ്രായത്തിൽ പാര്ടിയുടെ അധികാര ഘടനയിൽ തികഞ്ഞ മെയ് വഴക്കത്തോടെ പിടിച്ചു കയറിയ  ആ കരുണാകര ശിഷ്യൻ ഓ സി ക്ക് ഒരു ഭീഷണി തന്നെ ആയിരുന്നു . ഏതു സമയത്തും കൊണ്ഗ്രസ്സിനുള്ളിൽ ഉയരാവുന്ന നേതൃ മാറ്റം എന്ന മുറവിളി  ചെന്നിത്തലയുടെ പടി യെറ്റതിലാവും അവസാനിക്കുക എന്ന രാഷ്ട്രിയ ബാലപാഠം  ചാണക്യനെ ആര്ക്കും പഠിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല . സാധാരണ പ്രദേശ്‌ കൊണ്ഗ്രെസ്സ് അധ്യക്ഷന്മാർ ഡൽഹിയിലേക്കു വണ്ടികയരുമ്പോൾ  രമേശ്‌ തിരുവനന്തപുരം ടിക്കറ്റ്‌ എടുത്തത്‌ വ്യക്തമായ കണക്കു കൂട്ടലിലൂടെ തന്നെ ആയിരുന്നു . മദാമ്മ ഗാന്ധി എന്ന  ചക്രവർത്തിനി രാജ്യഭാരം പടി പടി ആയി യുവരാജാവായ അമുൽ ബേബിക്ക് കൈമാറുമ്പോൾ , യുവരാജാവിന് അത്രയൊന്നും അഭിമതനല്ലാത്ത ഓ സി യുടെ പടിയിറക്കം  ഒരു തികഞ്ഞ സാധ്യതയായി നിലനിൽക്കുന്നുണ്ടായിരുന്നു . നിയമ സഭയിലെ നേരിയ ഭുരിപക്ഷം,ലീഗിന്റെ ആർത്തി പൂണ്ട അധികാര ദുർവിനിയോഗം  ഹൈന്ദവ സാമുദായിക സംഘടനകളുടെ പ്രതിഷേധം , ഇവയെല്ലാം രമേഷിന് വേണ്ടി മുഴങ്ങുന്ന മണികളാ യിരുന്നു

പക്ഷെ ചാണക്യൻ ഇവയെല്ലാം തരണം ചെയ്തു . കെ പി സി സി പ്രസിഡന്റും മുഖ്യ മന്ത്രിയും ഇരു  മെയ്യാണെങ്കിലും  ഒരു കരളാണ് എന്ന് തോന്നൽ  ഉളവാക്കുന്ന രീതിയിൽ രമേഷിനെ സുഖിപ്പിച്ചു നിർത്തുകയായിരുന്നു ആദ്യ പടി . അതോടൊപ്പം പാർടിയിൽ പിടിമുറുക്കുകയും  അചിരേണ രമേഷിനെ നിഷ്പ്രഭാനാക്കുകയും ചെയ്യുക എന്ന  തന്ത്രം  കരുണാകര പാദത്തിൽ രാഷ്ട്രിയം പഠിച്ച രമേഷിന് മനസിലാകാൻ വലിയ താമസമുണ്ടായില്ല .ചിന്നി ചിതറി കിടന്ന  പഴയ ഐ ഗ്രൂപ്പ് കാരെ കേരളത്തിന്റെ തലങ്ങും വിലങ്ങും നടന്നു സംഘടിപ്പിക്കയും കേരള യാത്രയിലൂടെ അത് അരക്കിട്ടുറപ്പിക്കയും  ചെയ്ക എന്ന തന്ത്രം ഏതാണ്ട് വിജയം കാണുകയും ചെയ്ത ഘട്ടത്തിലാണ് ചാണക്യന്റെ  മാസ്ടെർ  പീസ്‌ കളി വന്നത് . ഡെപ്യുട്ടി മുഖ്യമന്ത്രി പദവും  അഭ്യന്തര മന്ത്രി പദവും താലത്തിൽ വച്ച് നീട്ടിയാൽ അത് നിരസിക്കുവാൻ കൊച്ചു രമേശ്‌ രാഷ്ട്രിയ സന്യാസി ഒന്നും അല്ലല്ലോ . ഒടുവിൽ  കേരള യാത്രയുടെ ആഘോഷ പൂർവമായ സമാപനവും ഡെപ്യുട്ടി മുഖ്യൻ +അഭ്യന്തര മന്ത്രിയുടെ പടിയേറ്റവും സ്വപ്നം കണ്ട് അനന്തപുരിയിലെതിയ് രമേശ്‌ എന്ത് ഡെപ്യുട്ടി എന്ത് അഭ്യന്തരം എന്ന ചോദ്യമുയർത്തിയ  ചാണക്യന് മുന്നില് പകച്ചു പോയി . കോണ്ഗ്രസ്സിന്റെ ഗ്ലാമർ താരം ഒരു ദിവസം കൊണ്ട് തികഞ്ഞ അധികാര മോഹിയായി . ഇന്യും രമേഷിനെ കാത്തിരിക്കുന്നത് ഏതെങ്കിലും ചെറുകിട വകുപ്പിന്റെ അപ്രസക്തനായ മന്ത്രി പദമാണ്

ചുരുങ്ങിയ പക്ഷം പരലമേന്ന്റ്റ്  തിരഞ്ഞെടുപ്പ് വരെ ചാണക്യൻ ചിരിച്ചുകൊണ്ടേ ഇരിക്കും .


 

1 comment:

  1. പുളിക്കും അറിയാം ഇപ്പൊ മാത്രം ആണ് ചിരിക്കാൻ പറ്റുക എന്നു , അന്ന് വരെ ചിരികെട്ടെ നമുക്ക് കാണാം ......

    ReplyDelete