Monday, November 2, 2015

ടി .വി .തോമസും പവത്തിലും പിന്നെ കുര്ബാനയും

 പവത്തിൽ മെത്രാൻ അദ്ദേഹത്തിന്റെ ആത്മ കഥയില ടി .വി .തോമസ്‌ എന്ന മണ്മറഞ്ഞ കമ്മുനിസ്റ്റ്‌ നേതാവിനെപ്പറ്റി നടത്തിയ ചില പ്രസ്താവനകൾ വിവാദം ആയ പശ്ചാത്തലത്തിൽ ആണ് ഇതെഴുതുന്നത് .മാധ്യമങ്ങളിൽ നടന്ന തര്ക്ക വിതര്ക്കങ്ങളെല്ലാം ബിഷപ്പ് പവത്തിൽ നടത്തിയ പരാമർശങ്ങൾ സത്യമോ അല്ലയോ എന്നതിനെ കേന്ദ്രികരിചായിരുന്നു .അക്കാര്യത്തിൽ കത്തോലിക്കാ സഭക്കും കമ്മുനിസ്റ്റ്‌ പാര്ട്ടിക്കും വിഭിന്നമായ കാഴ്ച്ചപ്പടുകലാനുള്ളത് .അതിലേക്കു പുതുതായി ഒന്നും ഇവിടെ പറയാനില്ല .എന്നാൽ അവശേഷിക്കുന്ന ചില  ചോദ്യങ്ങളാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം .

1.ആദ്യത്തെ പരാമര്ശം 1972 കാലഘട്ടത്തിൽ ടി വി യും ബിഷപ്പും തമ്മിൽ നടന്ന കൂടി കാഴ്ചയെപ്പറ്റി ആണ് .ടി വി കൂടി അന്ഗമായ സര്ക്കരിനെതിരെ കത്തോലിക്കാ സഭ നടത്തിയ സമരത്തിൽ സഭക്ക് പിന്തുണ അറിയിച്ചു എന്നതാണ് .ചങ്ങനാശ്ശേരി അരമനയിൽ പ്രൈവറ്റ് കാറിൽ ചെന്ന് ടി വി പിന്തുണ പ്രഖ്യാപിച്ചു എന്നാണു ബിഷപ്പ് പറയുന്നത് .അപ്രകാരം ടി വി ചെന്നതിനൊ അന്നത്തെ സഹായ മെത്രാൻ മാത്രം ആയിരുന്ന പവതിലിനെ കണ്ടു സംഭാഷണം നടത്തിയതിനോ സാക്ഷികളെ ആരെയും ബിഷപ്പ്  അണി നിരത്തുന്നില്ല .എന്തായിരുന്നാലും ആ കാര്യത്തിന്റെ സത്യസത്യങ്ങളല്ല  ഇവിടെ പരാമർശിക്കപ്പെടുന്നത് .രാഷ്ട്രീയത്തിൽ പരസ്യ നിലപാടും  പരസ്യപ്പെടുതാത്ത നിലപാടും ഉണ്ടായിരിക്കാനുള്ള സാധ്യത നിലനില്ക്കെ ,ടി വി എന്ന കുശാഗ്രബുദ്ധിയായ രാഷ്റ്റ്രിയക്കരൻ അപ്രകാരം ഒരു രഹസ്യം പറഞ്ഞെങ്കിൽ ,ആ രഹസ്യം അങ്ങിനെ തന്നെ നിലനിര്ത്തുക ആയിരുന്നില്ലേ മാന്യത?പ്രത്യേകിച്ച് അനേകരുടെ കുമ്പസാര രഹസ്യങ്ങൾ സൂക്ഷിക്കുവാൻ കടപ്പെട്ട ഒരു പുരോഹിതാൻ?

2 .മറ്റൊരു വെളിപ്പെടുത്തൽ , ടി വി  മരണാസന്ന വേളയിൽ കുര്ബാന കൈക്കൊള്ളുവാൻ ആഗ്രഹിച്ചു  എന്നും പാർട്ടിക്കാർ അത് തടഞ്ഞു എന്നുമാണ് ഈ വിഷയത്തിൽ സഭയും പാർട്ടിയും സാക്ഷികളെ അണി  നിരത്തുന്നുണ്ട്‌ .പക്ഷെ ഇവിടെ വിശകലനം ചെയ്യുന്നത് മറ്റൊന്നാണ് .വിശുദ്ധ കുര്ബാന  വിശ്വാസികള്ക്ക് ,ആത്മാവിന്റെ രക്ഷക്കായി നല്കേണ്ട ഒരു കൂദാശ  ആണ്. തനിക്കു കുര്ബാന സ്വീകരിക്കണം എന്ന് വിശ്വാസിക്ക് സ്വയം തോന്നുക  എന്നതാണ് അതിലെ ആദ്യ പടി .തനിക്കു പാപ വിമോചനം ആവശ്യമെന്ന് വിശ്വാസിക്ക് തോന്നുകയും പാപ മോചനത്തിനുള്ള കര്മം -കുമ്പസാരം മുതലായവ -അതിലേക്കായി പൂര്തികരിക്കെണ്ടതുണ്ട് . ഒരു വിശ്വാസി രോഗക്കിടക്കയിൽ ആയിരിക്കുമ്പോൾ കുര്ബാന സ്വീകരിക്കാൻ ആഗ്രഹിച്ചാൽ അത് നടത്തുവാനുള്ള ചുമതല വൈദീകര്ക്കുണ്ട് .എന്നാല് മരണാസന്ന നിലയില ബോധത്തിനും അര്ഥ ബോധത്തിനും അബോധത്തിന് ഇടയിലൂടെ മാറി മാറി സഞ്ചരിക്കുന്ന ഒരാളുടെ സമീപത്തേക്ക് ഇടിച്ചു കയറി ചെന്ന് തിരുവത്താഴം നല്കുന്നത് ആ വിശുദ്ധ കര്മത്തെ അവഹെളിക്കയാണ് .പ്രത്യേകിച്ച് ആ വ്യക്തി വിശ്വാസി അല്ലെങ്കിൽ .

3.ടി വി ക്കും മത്തായി ചാക്കോക്കും  നല്കിയതായി ബിഷോപ്പന്മാർ  അവകാശപ്പെടുന്ന  ഈ വിശുദ്ധ കുര്ബാന ദാനം സമാനമായ നിലയില സഭാ  വിശ്വാസപരമായി നിലപാടുകൾ എടുത്തിട്ടുള്ള പല  സാധാരണ വിശ്വാസികള്ക്ക് നിഷേധിക്കപ്പെട്ടിട്ടില്ലേ?അതിനു എന്ത് നീതികരനമാണ് ഉള്ളത്?

Sunday, September 13, 2015

വീര സഖാവേ വീയെസ്സേ !


വി. എസ . വീണ്ടും ഗോളടിചിരിക്കുന്നു .വീണ്ടും മുന്നാർ ,വീണ്ടും വി എസ് .ഒരു മാരക കൂട്ടുകെട്ട് .

കേരളത്തിലെ രാഷ്ട്രിയക്കാർ പരാജയപ്പെട്ടിടത്ത് വി എസ് വിജയം കൊയ്തു . താരതമ്യേന പ്രായം കുറഞ്ഞ രാഷ്ട്രീയക്കാരുടെ (സ്വന്തം പര്ടിയ്ലെയും മരുപക്ഷത്തെയും )പരമ്പരാഗത ശൈലി തോറ്റ സ്ഥാനത്ത് ,കാലഹരണപ്പെട്ട പുണ്യാളൻ എന്ന് സ്വന്തം പക്ഷത്തെ കപട ബുദ്ധി ജീവികൾ അധിക്ഷേപിച്ച ,വീര സഖാവ് തന്റെ പ്രസക്തി ജന മുന്പാകെ തെളിയിച്ചു.

കക്ഷി ഭേദമന്യേ ട്രേഡ് യുണിയൻ നേതാക്കൾ ,തങ്ങളെ തിരെഞ്ഞെടുത്തു എന്ന കുറ്റത്തിന് പാവം തൊഴിലാളികളെ ബംഗ്ലാവിന്റെയും മക്കൾക്ക്‌ ഉദ്യോഗങ്ങളുടെയും രൂപത്തിലുള്ള വഞ്ചനയുടെ വെള്ളിക്കാശുകൾക്ക്  ടാറ്റ മുതലാളിക്ക് ഒറ്റു കൊടുത്ത് അപഹാസ്യരായി ജനമുന്നിൽ നില്ക്കുന്നു .തോട്ടം തൊഴിലാളികള്ക്ക് കങ്കാണി മാരുടെയും മുതലാളി മാരുടെയും ചൂഷണത്തിൽ നിന്നും മുക്തി നേടിക്കൊടുത്തതിൽ  പഴയ തലമുറ കമ്മ്യുണിസ്റ്റ് നേതാക്കൾ  വഹിച്ച പങ്കു ചരിത്രമാണ് .അവിടെയെല്ലാം കരിങ്കാലി യുനിയനുകൾ സ്ഥാപിച്ചാണ് കോണ്‍ഗ്രസിന്റെ ട്രേഡ് യുണിയനുകൾ  മലമടക്കുകളിൽ ഇടം നേടിയത്.ഇതു മൂലം ഒരു "ലീടര്ക്ക് "
കരിങ്കാലി എന്നാ ഇരട്ടപ്പേര് ആയുഷ്കാലം പെരേണ്ടി വന്നു.കാലക്രമത്തിൽ കൊണ്ഗ്രെസ്സ് യുനിയനുകളും കളം മാറ്റി ചവിട്ടി തൊഴിലാളികളുടെ ഇടയിൽ സ്വീകാര്യത നേടി .

പരിപ്പുവട -കട്ടൻകാപ്പി സംസ്കാരത്തിൽ നിന്നും കമ്മ്യുണിസ്റ്റ്  നേതാക്കൾ  ചിക്കെൻ  ഫ്രൈ  - പറോട്ട സംസ്കാരത്തിലേക്ക് സന്നിവേശിക്കപ്പെട്ട പ്പോൾ  തൊഴിലാളിയുടെ ഹൃദയത്തുടിപ്പുകൾ അവര്ക്ക് അന്യമായി .താമസിക്കാൻ ബംഗ്ളാവ് കളും  മക്കൾക്ക്‌ മാനേജർ ഉദ്യോഗവും കിട്ടിയപ്പോൾ അതെല്ലാം കൈനീട്ടി വാങ്ങാനും  ടാറ്റക്ക്  കങ്കാണി പണി ചെയ്യുവാനും പ്രത്യയശാസ്ത്ര വേലിക്കെട്ടുകൾ  വിലങ്ങായില്ല .സർവ കക്ഷി യോഗത്തിൽ പോരടിക്കുന്നവർ മൂന്നാറിന്റെ ശീതള അന്തരീക്ഷത്തിൽ സൗഹൃദം പങ്കു വച്ചു . ജീവിത യാഥാർത്യങ്ങൾ പട്ടിണിയുടെയും പരിവട്ടതിന്റെയും രൂപത്തില തങ്ങളുടെ മുന്നില് അവതരിച്ചപ്പോൾ  തൊഴിലാളികൾ ,തങ്ങളുടെ ജീവിതവും  തങ്ങളുടെ നേതാക്കളുടെയും ജീവിതവും തമ്മിൽ താരതമ്യം ചെയ്തു നോക്കിയപ്പോൾ അവര്ക്ക് മുന്നില് യാധാര്ത്യങ്ങൾ മറ നീക്കി വന്നു .നേതാക്കളെ തള്ളി പറഞ്ഞുകൊണ്ട് അവർ സമര മുഖതെക്കിറങ്ങി .
തങ്ങൾക്കു വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേ ഒരു നേതാവ് വി എസ ആണെന്ന് ഔപചാരിക വിദ്യാഭ്യാസം കുറവായ അവർ കണ്ടെത്തി .തൊഴിലാളി സ്ത്രീകൾ എത്ര കൃത്യമായാണ് ടി വി ചർച്ചകളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത് . അതാണ്‌ ഇന്നത്തെ തൊഴിലാളി . അവരുടെ കാര്യം പറയാനും നേടാനും അവരക്കറിയാം . ആരെ വിശ്വസിക്കാമെന്നും ആരെ വിശ്വസിക്കാൻ കൊള്ളില്ല എന്നും അവർ മനസ്സിലാക്കിയിരിക്കുന്നു.ഒരു പുതിയ ട്രേഡ് യുണിയൻ  സംസ്കാരത്തിന്റെ  ഇടിമുഴക്കമാണ്‌ ഇവിടെ മുഴങ്ങുന്നത് .അതിൽ പരമ്പരാഗത ട്രേഡ് യുണിയൻ ശൈലി കാലഹരണപ്പെട്ടു  . പീരുമെട്ടിലും ദേവികുളത്തും പണ്ട് പി.ടി.പുന്നൂസും റോസമ്മയും കുന്നും മലയും നടന്നു കയറി കപ്പ പുഴുങ്ങിയതും കട്ടൻ കാപ്പിയും കുടിച്ചു നടത്തിയ ട്രേഡ് യുനിയാൻ പ്രവര്ത്തനം തിരിച്ചു വരേണ്ട കാലം ആഗതമായി . പുന്നപ്ര വയലാറിൽ നിന്നും രാഷ്ട്രീയ ബാല പാഠങ്ങൾ പഠിച്ച വി എസ അല്ലാതെ ഇന്ന് ആരുണ്ട്‌?

Thursday, August 20, 2015

സി പി എം നേരിടുന്ന ഐ Identity Crisis Part II

ഇന്ന് സി പി എം രണ്ടു വിധത്തിലുള്ള ചിന്താ ധാരയുള്ള ഒരു പ്രസ്ഥാനമായി തീര്ന്നിരിക്കുന്നു . പര്ട്യുടെ പരീക്ഷണ ഘട്ടങ്ങളിൽ പാര്ട്യോടൊപ്പം നില്ക്കുകയും ത്യാഗങ്ങൾ സഹിക്കയും ചെയ്ത ഒരു സമൂഹം -ആ സമൂഹത്തോട് വൈകാരികമായും ചിന്താ ധരാപരമായും ഒത്തു ചേരുന്ന പുതു തലമുറയും ഒരു വിഭാഗം .എന്നാൽ ഈ സാമുഹ്യ പസ്ച്ചതലമുള്ളവർ സന്ഘ്യപരമായി ശോഷിച്ചു കൊണ്ടിരിക്കുന്നു .നവ ഉദാര സാമ്പത്തിക നയങ്ങളെയും പുതു തലമുറയുടെ സാമുഹ്യ -സാമ്പത്തിക കാഴ്ചപ്പാടുകളെയും തീഷ്ണമായി എതിര്ക്കയും ചെയ്യുന്ന വിഭാഗമാണ്‌ ഇവര . വി എസ നെ ഇത്തരക്കാർ തങ്ങളോടു ഇഴയടുപ്പമുള്ള നേതാവായി അവർ കാണുന്നു . വി എസ നു നേരിടുന്ന ഓരോ തിരിച്ചടിയും തങ്ങൾക്കു നേരിടുന്ന പരാജയമായി അവർ കാണുന്നു .

നവ ഉദാര സാമ്പത്തിക നയങ്ങള പുരോഗതിയിലേക്ക് വഴിതെലിക്കുമെങ്കിൽ എന്തുകൊണ്ട് അത് ആയിക്കൂടാ എന്ന് ചിന്തിക്കുന്ന,പ്രധാനമായും എസ എഫ് ഐ  പശ്ചാത്തലമുള്ള മറ്റൊരു ചിന്താ ധാരയും ഇന്ന് സി പി എമ്മിൽ ഉണ്ട് .ആ വിഭാഗത്തെ സംബന്ധിച്ചിടത്തോളം വി എസ നെ പോലെ ഒരു വിഗ്രഹ തുല്യനായ ഒരു നേതാവില്ല .എന്നാൽ പിണറായി,കോടിയേരി ,ജയരാജന്മാർ എന്നിവര് വി എസ ന്റെ എതിരാളികൾ എന്നാ നിലയില അവര്ക്ക് സ്വീകാര്യന്മാരന്. വി എസ -പിണറായി സംഘർഷങ്ങളിൽ ഇവര പിണറായി പക്ഷത് നിലകൊള്ളുന്നു .പാര്ടി കേന്ദ്ര തലത്തിൽ ജനകീയരായ നേതാക്കൾ ഇല്ലാതായതും അക്കാദമിക്കമ്മ്യൂണിസ്റ്റ്‌ കാരായ കാര്യാട്ടും യച്ചുരിയും പോളിറ്റ്  ബ്യുറോ യുടെ നേതൃത്വം  ഏറ്റെടുത്തതോടെ ഈ   വിഭാഗത്തിന് പാർടിയിൽ മുന്കൈ ലഭിച്ചു    
രണ്ടു വ്യത്യസ്ഥ താല്പര്യങ്ങളാണ് ഇന്ന് സി പി എമ്മിൽ നില നില്ക്കുന്നത് .വി എസും പിണറായിയും തമ്മിലുള്ള കിട മത്സരത്തിൽ ഈ രണ്ടു ചിന്താ ഗതിക്കർ ഈ രണ്ടു നേതാക്കളുടെ പിന്നിൽ ആനി നിരന്നിരിക്കുന്നു .ഈ രണ്ടു ചിന്താ ധാരകളെ സമന്വയിപ്പിക്കാൻ കഴിവുള്ള ബുദ്ധിജീവികളും താത്വികന്മാരും ഇന്ന് പാർടിയിൽ ഇല്ല . ഇതിൽ ഒരു വിഭാഗത്തെ ഉള്ക്കൊല്ലുവാനും മറു വിഭാഗത്തെ പുറം തള്ളുവാനും ഇന്ന് പാര്ടിക്കു കഴിയുന്നില്ല .എം വി രാഘവനെയും ഗൌരിയമ്മയെയും പുരംതള്ളിയിട്ടും വലിയ ക്ഷതമൊന്നും കൂടാതെ പിടിച്ചു നിന്ന പാര്ടിക്കു  ഇന്ന് ഇവരേക്കാൾ വളരെ ജനപിന്തുണ കുറഞ്ഞ എം ആർ മുരളിയെയും മറ്റും അനുനയിപ്പിച്ചു തിരിച്ചു കൊണ്ടുവന്നത് ഈ അവബോധത്തിന്റെ ഫലമായിട്ടാണ് .ഈ പ്രതിസന്ധി മറികടക്കുവാനുള്ള ആര്ജവം സീതാറാം യചൂരിക്ക് ഉണ്ടാകുമോ എന്നതാണ് നിരീക്ഷകർ കൗതുക പൂര്വം വീക്ഷിക്കുന്നത് .

Wednesday, August 12, 2015

സി പി എം നേരിടുന്ന identity crisis Part I

 ഇന്ന് കേരള ത്തിൽ  സിപിഎം നേരിടുന്നഗൗരവതരമായ  ചില പ്രതിസന്ധികൾ  നേരിടുന്നുണ്ട്  .നേതൃ നിരയുടെ മൂല്യ ശോഷണം ,അണികളുടെ പ്രതിബദ്ധതാ രാഹിത്യം മുതലായവ അവയില താരതമ്യേന ലഘുവായതാണ് .ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നത് അതില് നിന്നും വിഭിന്നമായതും  കൂടുതൽ ഗൌരവത്രമായതും  ആയ മറ്റു ചില പ്രശ്നങ്ങൾ  ആണ് .

സിദ്ധാന്ത പരമായും പ്രായോഗിക തലത്തിലും സിപിഎം എന്നും അടിസ്ഥാന വര്ഗം അല്ലെങ്കില് തൊഴിലാളി വര്ഗ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്ടി ആയിരുന്നു .ഇപ്പോഴും ആ നിലപാടിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല .എന്നാല് ബുര്ഷ്വ -പെറ്റി  ബുര്ഷ്വ വിഭാഗങ്ങളെ ആകര്ഷിക്കുവാന് ലക്ഷ്യമിട്ട്  ചില ശ്രമങ്ങള നടത്തിയത് രണ്ടു വിധത്തില് പാർടി യെ ബാധിച്ചു .ഒരു ഭാഗത്ത്‌ ബുര്ഷ്വ വിഭാഗങ്ങളെ വേണ്ടവിധം ആക്ര്ഷിക്കുവാൻ സാധിച്ചില്ല ,മറുവശത്ത് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് പാര്ടി തങ്ങളുടേത് മാത്രമാണെന്ന തോന്നല അല്പം കുറഞ്ഞു .പാര്ടിക്കു വേണ്ടി എന്തും തജിക്കാൻ തയ്യാറായ അണികൾ ശോഷിച്ചു .
കായികാധ്വാന പ്രധാനമായ തൊഴിലുകൾ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കേരളത്തില വളരെ കുറഞ്ഞു .അത്തരം തൊഴിലുകൾ  ചെയ്യുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കുടിയേറുന്നവർ മാത്രമായി തീര്ന്നിരിക്കുന്നു .സാർവത്രിക   വിദ്യാഭാസത്തിന്റെ ഫലമായി അടിസ്ഥാന വർഗങ്ങളിൽ നിന്നും ഉള്ളവർ  വെള്ള കോളർ ജോലികളിലേക്ക് കളം മാറി .ഇതിന്റെ ഫലം സ്വാഭാവികമായും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും തിരുത്തി എഴുതി . സമൂഹത്തിലെ എല്ലാതര നീതിയും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളെ സന്ഘ്ടിപ്പിക്കയും അവരുടെ അടിസ്ഥാന ആവശ്യങ്ങള നേടിയെടുക്കാനുള്ള സമരങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്തതാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആ വര്ഗത്തിന് പ്രാണ വായു പോലെ അത്യന്താപേക്ഷിതമായി തീര്ന്നത് .

എന്നാൽ സമൂഹത്തില നടന്നിരുന്ന മാറ്റങ്ങൾ മനസ്സിലാക്കുവാനും അതിനനുസരണമായി പ്രതികരിക്കുവാനുമുള്ള ആര്ജവം പാർട്ടി നേതൃത്വത്തിനും ഉണ്ടായില്ല .ഭൂപരിഷ്കരണം വഴിയും മറ്റു സാമുഹ്യ മാറ്റങ്ങളുടെയും ഫലമായി കിടപ്പാടം എന്ന അടിസ്ഥാന ആവശ്യം തൊഴിലാളികള്ക്ക് ലഭിച്ചു .തൊഴിൽ  എടുക്കുവാൻ  തയ്യാറുള്ള  ആളുകളുടെ കുറവ് മൂലം അധ്വാന ഭാരം ഏറയുള്ള തൊഴിലുകൾക്ക് നല്ല പ്രതിഫലം ലഭിക്കുവാന്  ഇടയായി .ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റ്‌ അനുഭാവികൾ എന്തിനുവേണ്ടി  പാർട്ടിയുമായി  അടുത്തുവോ  ആ ഘടകങ്ങല്  അപ്രസക്തമായി .ഇതോടൊപ്പം പാർട്ടി ഘടനയും സാമുഹ്യ ശ്രേണിയുടെ മാറ്റങ്ങളും സൃഷ്ടിച്ച രസതന്ത്രവും  സിപിഎം നെ ഒരു വ്യക്തിത്വ പ്രശ്നത്തിൽ എത്തിച്ചു. എത്തിച്ചു .ഇവിടെയാണ്‌ പാര്ടി നേരിടുന്ന യഥാർത്ഥ പ്രശ്നം .സ്വന്തം വ്യക്തിത്വം ഏതു പ്രകാരം പുനർ നിര്നയിക്കണം എന്നതാണ് പാർട്ടി യുടെ മുന്നിലെ സമസ്യ .അതിനെ ആ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .പകരം സ്വത്വ രാഷ്ട്രീയം എന്ന് പേരുകൊടുത്തു ജാതി സംഘടനകളോട് അടുക്കുവാൻ ശ്രമിച്ചത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് ഉണ്ടാക്കിയത് .ജാതി സ്വാധീനം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരച്ചിട്ടു പതിടാണ്ടുകലായി .സിപിഎം ലെ ഉന്നത നേതൃത്വം പുറമെയെങ്കിലും നിരീശ്വരത്വം പറഞ്ഞിരുന്നതിനാൽ ജാതി ഒരു ഘടകമാണെന്ന് അന്ഗീകരിച്ചില്ല .എല്ലാ ജാതിയിലും പെട്ട അവശത അനുഭവിക്കുന്നവരുടെ പാർടി  എന്ന നിർവചനം  ജനസാമാന്യത്തിനു മുന്നില് ഒരു നനഞ്ഞ പടക്കമായി ഭാവിച്ചു .തീവ്ര മത രാഷ്ട്രീയത്തിന് മുന്നിൽ ആ നിലപാട് വിലപ്പോയില്ല .ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റു ചില പ്രശ്നങ്ങളും ഉണ്ട് .അത് മറ്റൊരു ലേഖനത്തിന്റെ  വിഷയമാക്കുന്നു