ഇന്ന് കേരള ത്തിൽ സിപിഎം നേരിടുന്നഗൗരവതരമായ ചില പ്രതിസന്ധികൾ നേരിടുന്നുണ്ട് .നേതൃ നിരയുടെ മൂല്യ ശോഷണം ,അണികളുടെ പ്രതിബദ്ധതാ രാഹിത്യം മുതലായവ അവയില താരതമ്യേന ലഘുവായതാണ് .ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നത് അതില് നിന്നും വിഭിന്നമായതും കൂടുതൽ ഗൌരവത്രമായതും ആയ മറ്റു ചില പ്രശ്നങ്ങൾ ആണ് .
സിദ്ധാന്ത പരമായും പ്രായോഗിക തലത്തിലും സിപിഎം എന്നും അടിസ്ഥാന വര്ഗം അല്ലെങ്കില് തൊഴിലാളി വര്ഗ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്ടി ആയിരുന്നു .ഇപ്പോഴും ആ നിലപാടിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല .എന്നാല് ബുര്ഷ്വ -പെറ്റി ബുര്ഷ്വ വിഭാഗങ്ങളെ ആകര്ഷിക്കുവാന് ലക്ഷ്യമിട്ട് ചില ശ്രമങ്ങള നടത്തിയത് രണ്ടു വിധത്തില് പാർടി യെ ബാധിച്ചു .ഒരു ഭാഗത്ത് ബുര്ഷ്വ വിഭാഗങ്ങളെ വേണ്ടവിധം ആക്ര്ഷിക്കുവാൻ സാധിച്ചില്ല ,മറുവശത്ത് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് പാര്ടി തങ്ങളുടേത് മാത്രമാണെന്ന തോന്നല അല്പം കുറഞ്ഞു .പാര്ടിക്കു വേണ്ടി എന്തും തജിക്കാൻ തയ്യാറായ അണികൾ ശോഷിച്ചു .
കായികാധ്വാന പ്രധാനമായ തൊഴിലുകൾ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കേരളത്തില വളരെ കുറഞ്ഞു .അത്തരം തൊഴിലുകൾ ചെയ്യുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കുടിയേറുന്നവർ മാത്രമായി തീര്ന്നിരിക്കുന്നു .സാർവത്രിക വിദ്യാഭാസത്തിന്റെ ഫലമായി അടിസ്ഥാന വർഗങ്ങളിൽ നിന്നും ഉള്ളവർ വെള്ള കോളർ ജോലികളിലേക്ക് കളം മാറി .ഇതിന്റെ ഫലം സ്വാഭാവികമായും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും തിരുത്തി എഴുതി . സമൂഹത്തിലെ എല്ലാതര നീതിയും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളെ സന്ഘ്ടിപ്പിക്കയും അവരുടെ അടിസ്ഥാന ആവശ്യങ്ങള നേടിയെടുക്കാനുള്ള സമരങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്തതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആ വര്ഗത്തിന് പ്രാണ വായു പോലെ അത്യന്താപേക്ഷിതമായി തീര്ന്നത് .
എന്നാൽ സമൂഹത്തില നടന്നിരുന്ന മാറ്റങ്ങൾ മനസ്സിലാക്കുവാനും അതിനനുസരണമായി പ്രതികരിക്കുവാനുമുള്ള ആര്ജവം പാർട്ടി നേതൃത്വത്തിനും ഉണ്ടായില്ല .ഭൂപരിഷ്കരണം വഴിയും മറ്റു സാമുഹ്യ മാറ്റങ്ങളുടെയും ഫലമായി കിടപ്പാടം എന്ന അടിസ്ഥാന ആവശ്യം തൊഴിലാളികള്ക്ക് ലഭിച്ചു .തൊഴിൽ എടുക്കുവാൻ തയ്യാറുള്ള ആളുകളുടെ കുറവ് മൂലം അധ്വാന ഭാരം ഏറയുള്ള തൊഴിലുകൾക്ക് നല്ല പ്രതിഫലം ലഭിക്കുവാന് ഇടയായി .ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവികൾ എന്തിനുവേണ്ടി പാർട്ടിയുമായി അടുത്തുവോ ആ ഘടകങ്ങല് അപ്രസക്തമായി .ഇതോടൊപ്പം പാർട്ടി ഘടനയും സാമുഹ്യ ശ്രേണിയുടെ മാറ്റങ്ങളും സൃഷ്ടിച്ച രസതന്ത്രവും സിപിഎം നെ ഒരു വ്യക്തിത്വ പ്രശ്നത്തിൽ എത്തിച്ചു. എത്തിച്ചു .ഇവിടെയാണ് പാര്ടി നേരിടുന്ന യഥാർത്ഥ പ്രശ്നം .സ്വന്തം വ്യക്തിത്വം ഏതു പ്രകാരം പുനർ നിര്നയിക്കണം എന്നതാണ് പാർട്ടി യുടെ മുന്നിലെ സമസ്യ .അതിനെ ആ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .പകരം സ്വത്വ രാഷ്ട്രീയം എന്ന് പേരുകൊടുത്തു ജാതി സംഘടനകളോട് അടുക്കുവാൻ ശ്രമിച്ചത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് ഉണ്ടാക്കിയത് .ജാതി സ്വാധീനം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരച്ചിട്ടു പതിടാണ്ടുകലായി .സിപിഎം ലെ ഉന്നത നേതൃത്വം പുറമെയെങ്കിലും നിരീശ്വരത്വം പറഞ്ഞിരുന്നതിനാൽ ജാതി ഒരു ഘടകമാണെന്ന് അന്ഗീകരിച്ചില്ല .എല്ലാ ജാതിയിലും പെട്ട അവശത അനുഭവിക്കുന്നവരുടെ പാർടി എന്ന നിർവചനം ജനസാമാന്യത്തിനു മുന്നില് ഒരു നനഞ്ഞ പടക്കമായി ഭാവിച്ചു .തീവ്ര മത രാഷ്ട്രീയത്തിന് മുന്നിൽ ആ നിലപാട് വിലപ്പോയില്ല .ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റു ചില പ്രശ്നങ്ങളും ഉണ്ട് .അത് മറ്റൊരു ലേഖനത്തിന്റെ വിഷയമാക്കുന്നു
സിദ്ധാന്ത പരമായും പ്രായോഗിക തലത്തിലും സിപിഎം എന്നും അടിസ്ഥാന വര്ഗം അല്ലെങ്കില് തൊഴിലാളി വര്ഗ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്ടി ആയിരുന്നു .ഇപ്പോഴും ആ നിലപാടിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല .എന്നാല് ബുര്ഷ്വ -പെറ്റി ബുര്ഷ്വ വിഭാഗങ്ങളെ ആകര്ഷിക്കുവാന് ലക്ഷ്യമിട്ട് ചില ശ്രമങ്ങള നടത്തിയത് രണ്ടു വിധത്തില് പാർടി യെ ബാധിച്ചു .ഒരു ഭാഗത്ത് ബുര്ഷ്വ വിഭാഗങ്ങളെ വേണ്ടവിധം ആക്ര്ഷിക്കുവാൻ സാധിച്ചില്ല ,മറുവശത്ത് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് പാര്ടി തങ്ങളുടേത് മാത്രമാണെന്ന തോന്നല അല്പം കുറഞ്ഞു .പാര്ടിക്കു വേണ്ടി എന്തും തജിക്കാൻ തയ്യാറായ അണികൾ ശോഷിച്ചു .
കായികാധ്വാന പ്രധാനമായ തൊഴിലുകൾ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കേരളത്തില വളരെ കുറഞ്ഞു .അത്തരം തൊഴിലുകൾ ചെയ്യുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കുടിയേറുന്നവർ മാത്രമായി തീര്ന്നിരിക്കുന്നു .സാർവത്രിക വിദ്യാഭാസത്തിന്റെ ഫലമായി അടിസ്ഥാന വർഗങ്ങളിൽ നിന്നും ഉള്ളവർ വെള്ള കോളർ ജോലികളിലേക്ക് കളം മാറി .ഇതിന്റെ ഫലം സ്വാഭാവികമായും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും തിരുത്തി എഴുതി . സമൂഹത്തിലെ എല്ലാതര നീതിയും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളെ സന്ഘ്ടിപ്പിക്കയും അവരുടെ അടിസ്ഥാന ആവശ്യങ്ങള നേടിയെടുക്കാനുള്ള സമരങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്തതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആ വര്ഗത്തിന് പ്രാണ വായു പോലെ അത്യന്താപേക്ഷിതമായി തീര്ന്നത് .
എന്നാൽ സമൂഹത്തില നടന്നിരുന്ന മാറ്റങ്ങൾ മനസ്സിലാക്കുവാനും അതിനനുസരണമായി പ്രതികരിക്കുവാനുമുള്ള ആര്ജവം പാർട്ടി നേതൃത്വത്തിനും ഉണ്ടായില്ല .ഭൂപരിഷ്കരണം വഴിയും മറ്റു സാമുഹ്യ മാറ്റങ്ങളുടെയും ഫലമായി കിടപ്പാടം എന്ന അടിസ്ഥാന ആവശ്യം തൊഴിലാളികള്ക്ക് ലഭിച്ചു .തൊഴിൽ എടുക്കുവാൻ തയ്യാറുള്ള ആളുകളുടെ കുറവ് മൂലം അധ്വാന ഭാരം ഏറയുള്ള തൊഴിലുകൾക്ക് നല്ല പ്രതിഫലം ലഭിക്കുവാന് ഇടയായി .ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവികൾ എന്തിനുവേണ്ടി പാർട്ടിയുമായി അടുത്തുവോ ആ ഘടകങ്ങല് അപ്രസക്തമായി .ഇതോടൊപ്പം പാർട്ടി ഘടനയും സാമുഹ്യ ശ്രേണിയുടെ മാറ്റങ്ങളും സൃഷ്ടിച്ച രസതന്ത്രവും സിപിഎം നെ ഒരു വ്യക്തിത്വ പ്രശ്നത്തിൽ എത്തിച്ചു. എത്തിച്ചു .ഇവിടെയാണ് പാര്ടി നേരിടുന്ന യഥാർത്ഥ പ്രശ്നം .സ്വന്തം വ്യക്തിത്വം ഏതു പ്രകാരം പുനർ നിര്നയിക്കണം എന്നതാണ് പാർട്ടി യുടെ മുന്നിലെ സമസ്യ .അതിനെ ആ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .പകരം സ്വത്വ രാഷ്ട്രീയം എന്ന് പേരുകൊടുത്തു ജാതി സംഘടനകളോട് അടുക്കുവാൻ ശ്രമിച്ചത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് ഉണ്ടാക്കിയത് .ജാതി സ്വാധീനം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരച്ചിട്ടു പതിടാണ്ടുകലായി .സിപിഎം ലെ ഉന്നത നേതൃത്വം പുറമെയെങ്കിലും നിരീശ്വരത്വം പറഞ്ഞിരുന്നതിനാൽ ജാതി ഒരു ഘടകമാണെന്ന് അന്ഗീകരിച്ചില്ല .എല്ലാ ജാതിയിലും പെട്ട അവശത അനുഭവിക്കുന്നവരുടെ പാർടി എന്ന നിർവചനം ജനസാമാന്യത്തിനു മുന്നില് ഒരു നനഞ്ഞ പടക്കമായി ഭാവിച്ചു .തീവ്ര മത രാഷ്ട്രീയത്തിന് മുന്നിൽ ആ നിലപാട് വിലപ്പോയില്ല .ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റു ചില പ്രശ്നങ്ങളും ഉണ്ട് .അത് മറ്റൊരു ലേഖനത്തിന്റെ വിഷയമാക്കുന്നു
No comments:
Post a Comment